നാദാപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന പരാതിയിൽ നാദാപുരം പൊലീസ് സി.പി.എം നേതാക്കൾക്കും ലീഗ് പ്രവർത്തകൻ ഉൾപ്പെടെ മൂന്നു പേർക്കുമെതിരെ കേസെടുത്തു. തൂണേരി ബ്ലോക്ക് പ്രസിഡൻറിെൻറയും തൂണേരിയിലെ യൂത്ത് ലീഗ് പ്രവർത്തകരുടെയും പരാതിയിലാണ് കേസെടുത്തത്.
പൊലീസ് സ്വയം എടുത്തതാണ് ഒരു കേസ്. തൂണേരി പേരോട് സി.പി.എം പ്രവർത്തകൻ തട്ടാറത്ത് ജയൻ അനുസ്മരണ ചടങ്ങിനെതിരെയാണ് യൂത്ത് ലീഗിെൻറ പരാതിയിൽ പൊലീസ് കേസെടുത്തത്. ഏരിയ കമ്മിറ്റി അംഗം സി.എച്ച്. മോഹനൻ അടക്കം കണ്ടാലറിയാവുന്ന 18 ഓളം പേർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം തൂണേരിയിൽ ലീഗ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ തലേദിവസം നടന്ന സി.പി.എം അനുസ്മരണ ചടങ്ങിനെതിരെ കേസെടുക്കാത്തത് ചർച്ചയായിരുന്നു. പിന്നാലെ യൂത്ത് ലീഗിെൻറ പരാതിയിൽ പൊലീസ് സി.പി.എം നേതാക്കൾ അടക്കമുളളവരെ പ്രതി ചേർത്ത് കേസെടുത്തത്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയെന്ന തൂണേരി ബ്ലോക്ക് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണെൻറ പരാതിയിൽ പൊലീസ് നാദാപുരം താഴെ ഇല്ലത്ത് ഷാജഹാനെതിരെയാണ് കേസെടുത്തത്. സോഷ്യൽ മീഡിയയിലെ പ്രചാരണത്തിെൻറ വിശദവിവരങ്ങളും പരാതിയിലുണ്ട്.
75 ഓളം പേരെ പങ്കെടുപ്പിച്ച് 41ാം ചരമദിനം നടത്തിയെന്ന പരാതിയിൽ അരൂർ പെരുമുണ്ടച്ചേരി പുളിയങ്കോട്ട് രവീന്ദ്രൻ(58)നെതിരെയും പൊലീസ് കേസെടുത്തു. പിതാവായ ചാത്തുവിെൻറ മരണാനന്തര ചടങ്ങാണ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയത്. ലോക്ഡൗൺ ദിനമായ ഞായറാഴ്ച വാഹനം റോഡിലിറക്കിയതിനെ തുടർന്ന് വേറ്റുമ്മൽ കൊപ്രക്കണ്ടി മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.