വായ്പക്ക് വന്ന യുവതിക്ക് നേരെ ബാങ്ക് മാനേജർ നഗ്നത പ്രദർശിപ്പിച്ചതായി പരാതി

പോത്തൻകോട് (തിരുവനന്തപുരം): വായ്പ എടുക്കാൻ എത്തിയ യുവതിയെ ബാങ്ക് മാനേജർ കയറി പിടിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്തതായി പരാതി. വെമ്പായം സർവിസ് സഹകരണ ബാങ്ക് കന്യാകുളങ്ങര ബ്രാഞ്ചിലെ മാനേജർ സുനിൽ കുമാറിനെതിരെയാണ് യുവതിയുടെ പരാതി. വട്ടപ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

ജനുവരി 6 ന് വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം. വായ്പ എടുക്കുന്നതിന് വേണ്ടി ഈട് നൽകിയ ഭൂമിയിൽവച്ചായിരുന്നു അതിക്രമം. യുവതിയുടെ വീട്ടിൽ നിന്നും കുറച്ച് മാറിയാണ് ഭൂമി ഉള്ളത്. രാവിലെ മാനേജർ സുനിൽകുമാർ യുവതിയെ ഫോണിൽ വിളിച്ച് ഈട് വയ്ക്കുന്ന ഭൂമി കാണണമെന്ന് പറയുകയും മൂന്ന് മണിയോടെ സ്ഥലത്ത് എത്താൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് അവിടെ എത്തിയ യുവതിയെ കാര്യങ്ങൾ പറയുന്നതിനിടെ സുനിൽകുമാർ കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് യുവതി കുതറി മാറി സുനിൽ കുമാറിനോട് തട്ടിക്കയറി. എന്നാൽ ഭൂമിയുടെ രേഖകൾ പരിശോധിക്കുന്നതിനിടെ യുവതിക്ക് നേരെ മുണ്ട് അഴിച്ച് കാണിക്കുകയും ഭർത്താവ് ഇല്ലാത്ത ദിവസം അറിയിച്ചാൽ വീട്ടിൽ വരാമെന്ന് പറയുകയും ചെയ്തുവത്രെ​.

സി.പി.എം ബ്രാഞ്ച് അംഗമായ യുവതി ജനുവരി 10ന് ആദ്യം പാർട്ടി ബ്രാഞ്ച് സെക്രട്ടറി ഫാറൂഖിന് പരാതി നൽകി. പാർട്ടി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്ന് സുനിൽകുമാറിനെ അയിരൂപ്പാറ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. തുടർന്ന് യുവതി 31ന് ബാങ്ക് ഭരണ സമിതിക്ക് പരാതിനൽകി. പ്രതിയായ സുനിൽകുമാർ യുവതിയെ ഫോണിൽ വിളിച്ച് തെറ്റുപറ്റിയെന്നും രണ്ടു പേർക്കും കുടുംബമുണ്ട് എന്നും മാപ്പ് തരണമെന്നും പറഞ്ഞു. ഈ കഴിഞ്ഞ ഒമ്പതിനാണ് യുവതി വട്ടപ്പാറ പൊലീസിൽ പരാതി നൽകിയത്. 

Tags:    
News Summary - Case against bank manager for harassing woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.