തിരുവനന്തപുരം: ഇടതുമുന്നണിക്ക് പിന്നാലെ യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളും മണ്ഡലങ്ങളിലേക്ക്. പ്രചാരണത്തിനുള്ള ഒരുക്കങ്ങൾ താഴേത്തട്ടിൽ നേരേത്തതന്നെ തുടങ്ങിയിരുന്നു. നേരേത്ത പ്രഖ്യാപനം വന്നതിനെതുടർന്ന് ഇടതുസ്ഥാനാർഥികൾ രണ്ട് ദിവസം മുമ്പുതന്നെ പ്രചാരണം തുടങ്ങിയിരുന്നു.
വൈകിയതിെൻറ പോരായ്മകളേശാതെയാണ് യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളും പ്രചാരണം തുടങ്ങുന്നത്്. ചുവരെഴുത്തുകളും പോസ്റ്ററുകളുമെല്ലാം പാതയോരങ്ങളിൽ നിറഞ്ഞുകഴിഞ്ഞു.
ആറ്റിങ്ങലിൽ ഇടത് വലത് മുന്നണികളുടെ നിയോജക മണ്ഡലം തല തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ കഴിഞ്ഞു. സ്ഥാനാർഥികൾ മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണത്തിലാണ്. എൽ.ഡി.എഫ്, യു.ഡി.എഫ് കൺവെൻഷനുകൾ നേരത്തെ കഴിഞ്ഞിരുന്നു. ഇരുസ്ഥാനാർഥികളും വോട്ടർമാരെ നേരിൽ കണ്ട് വോട്ട് തേടുകയാണ്. എൽ.ഡി.എഫ് സ്ഥാനാർഥി ഒ.എസ്. അംബിക തിങ്കളാഴ്ച മണമ്പൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പര്യടനം നടത്തി. പ്രധാന ജങ്ഷനുകൾ കേന്ദ്രീകരിച്ചായിരുന്നു പര്യടനം. ഉച്ചക്ക് ശേഷം പഞ്ചായത്ത് തല കൺവെൻഷനുകളിലും പങ്കെടുത്തു.
യു.ഡി.എഫ് സ്ഥാനാർഥി അഡ്വ.എ.ശ്രീധരൻ രാവിലെ അടയമൺ ഭാഗത്ത് കോളനികൾ സന്ദർശിച്ചു. ഉച്ചക്കുശേഷം പുളിമാത്ത്, കിളിമാനൂർ പഞ്ചായത്ത് കൺവെൻഷനുകളിലും പങ്കെടുത്തു. ബി.ജെ.പി സ്ഥാനാർഥി അഡ്വ.പി.സുധീർ റോഡ് ഷോ നടത്തി തെൻറ പ്രചാരണത്തിന് തുടക്കം കുറിച്ചു. ആറ്റിങ്ങൽ മാമം ജങ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ വക്കം, ആലംകോട്, നഗരൂർ മേഖലകളിൽ പര്യടനം നടത്തി.
ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ മത്സരചിത്രം വ്യക്തമായി. എൽ.ഡി.എഫ് സ്ഥാനാർഥിയെ നേരത്തേ തീരുമാനിക്കുകയും അവർ പ്രചാരണരംഗത്ത് ഏറെ മുന്നോട്ട് പോവുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം യു.ഡി.എഫ്, ബി.ജെ.പി കക്ഷികളും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ മത്സരരംഗം പൂർണമായും വ്യക്തമായി.
എൽ.ഡി.എഫ് സ്ഥാനാർഥി വി. ശശി തിങ്കളാഴ്ച കടയ്ക്കാവൂർ പഞ്ചായത്ത് പ്രദേശത്ത് വോട്ട് അഭ്യർഥിച്ചു. പ്രധാന ജങ്ഷനുകൾ, കോളനികൾ എന്നിവ കേന്ദ്രീകരിച്ചാണ് വോട്ട് തേടിയത്. യു.ഡി.എഫ് സ്ഥാനാർഥി ബി.എസ്. അനൂപ് ചിറയിൻകീഴ് മേഖലയിൽ വോട്ട് തേടി. വൈകീട്ട് മൂന്നിന് പണ്ടകശാലയിൽ നിന്നുമാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ബി.ജെ.പി സ്ഥാനാർഥി ആശാ നാഥ് ചൊവ്വാഴ്ച മുതൽ മണ്ഡലത്തിൽ വോട്ടർമാരെ കാണും. വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി അഡ്വ. അനിൽകുമാറാണ് മത്സരരംഗത്തുള്ളത്.
പാറശ്ശാല ഇക്കുറി ശക്തമായ പോരാട്ടത്തിനാണ് വേദിയാകുന്നത്. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ കളത്തിലിറങ്ങി. പ്രഖ്യാപനം അൽപം വൈകിയതിനാൽ യു.ഡി.എഫ് സ്ഥാനാർഥി അൻസജിത റസൽ തിങ്കളാഴ്ച മുതലാണ് പ്രചാരണരംഗത്ത് സജീവമായത്. അേതസമയം എൽ.ഡി.എഫ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ സി.കെ. ഹരീന്ദ്രൻ തെൻറ ഒന്നാംഘട്ട പ്രചാരണം അവസാനിപ്പിച്ച് രണ്ടാംഘട്ടത്തിേലക്ക് കടന്നു. ഒപ്പം എൻ.ഡി.എയുടെ കരമന ഹരിയും പ്രചാരണരംഗത്ത് സജീവമാണ്.
സി.കെ. ഹരീന്ദ്രെൻറ ഒന്നാംഘട്ട പ്രചാരണത്തിെൻറ ഭാഗമായി ബൈക്ക് റാലി, വീടുകളും കടകളും സ്ഥാപനങ്ങളും കയറിയുള്ള വോട്ടഭ്യർഥിക്കൽ, മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള വോട്ടുറപ്പിക്കൽ എന്നിവ പൂർത്തിയാക്കിക്കഴിഞ്ഞു. കൂടാതെ കുന്നത്തുകാലും വെള്ളറടയിലും സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പെങ്കടുത്ത രണ്ട് തെരെഞ്ഞടുപ്പ് പ്രചാരണയോഗങ്ങളും നടന്നുകഴിഞ്ഞു. ഏതാണ്ട് പാറശ്ശാലയിൽ സീറ്റ് ഉറപ്പായിരുെന്നങ്കിലും ഞായറാഴ്ച പ്രഖ്യാപനം വന്നശേഷമാണ് അൻസജിത റസൽ പ്രചാരണ രംഗത്ത് ഇറങ്ങിയത്.
വീടുകളും കടകളും കയറിയിറങ്ങിയുള്ള വോട്ടഭ്യർഥിക്കലാണ് തിങ്കളാഴ്ച നടന്നത്. രാത്രി വൈകിയും വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർഥിക്കുകയാണ് അൻസജിത റസൽ. കരമന ഹരിയും ഒട്ടും പിന്നിലല്ല പ്രചാരണത്തിൽ. ഒന്നാംഘട്ടപ്രചാരണവും കരമന ഹരി ഏതാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞു.
ലക്ഷണമൊത്ത ത്രികോണേപ്പാരാണ് വട്ടിയൂർക്കാവിൽ. നേർക്കുനേർ പോരാട്ടത്തിന് കാഹളം മുഴങ്ങിക്കഴിഞ്ഞു.
ഏവരും ഉറ്റുനോക്കുന്ന സവിശേഷ നിയമസഭ മണ്ഡലമായ വട്ടിയൂർക്കാവിൽ എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാർഥിയെ തിങ്കളാഴ്ച വൈകിട്ടും പ്രഖ്യാപിച്ചിട്ടില്ല. മുൻ മേയറും വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിൽ എത്തുകയും ചെയ്ത വി.കെ. പ്രശാന്താണ് രണ്ടാമതും ജനവിധി തേടുന്ന എൽ.ഡി.എഫ് സ്ഥാനാർഥി. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ പൂജപ്പുര വാർഡിൽ നിന്ന് വിജയിച്ച വി.വി. രാജേഷാണ് എൻ.ഡി.എ സ്ഥാനാർഥി.
വട്ടിയൂർക്കാവിൽ പി.സി. വിഷ്ണുനാഥിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ടെങ്കിലും തിങ്കളാഴ്ച രാത്രിയും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നുവെങ്കിലും എല്ലായിടത്തും നിരവധി ചുവരുകൾ യു.ഡി.എഫിനായി ബുക്ക് ചെയ്ത് എഴുതാൻ കാത്തിരിക്കുകയാണ് പ്രവർത്തകർ. അതേസമയം വി.കെ. പ്രശാന്ത്, വി.വി. രാജേഷ് എന്നിവർ മണ്ഡലത്തിലാകമാനം സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥികൂടി എത്തുന്നതോടെ മീനച്ചൂടിൽ ത്രികോണമത്സരത്തിന് ചൂടും ചൂരുമേറും.
എൽ.ഡി.എഫ് സ്ഥാനാർഥി ആൻറണി രാജു നാമനിർദേശപത്രിക സമർപ്പിച്ച് പ്രചാരണരംഗത്ത് സജീവമായി. സിറ്റിങ് എം.എൽ.എയായ വി.എസ്. ശിവകുമാർ മണ്ഡല പര്യടനത്തിൽ തിങ്കളാഴ്ചയും സജീവമായിരുന്നു. ബി.ജെ.പി സ്ഥാനാർഥിയായ നടൻ കൃഷ്ണകുമാറും മണ്ഡലത്തിൽ പ്രചാരണനടപടികൾ ആരംഭിച്ചു.
സ്ഥാനാർഥികൾക്കായുള്ള ചുവരെഴുത്തുകൾ മണ്ഡലത്തിൽ എല്ലായിടത്തും നിറഞ്ഞുകഴിഞ്ഞു. വോട്ടർമാരെ നേരിൽകണ്ട് വോട്ട് തേടുന്ന നടപടിയിലായിരുന്നു ആൻറണി രാജു. ഉച്ചക്ക് പ്രവർത്തകരുടെ അകമ്പടിയോടെ എത്തിയാണ് അദ്ദേഹം നാമനിർദേശപത്രിക സമർപ്പിച്ചത്. രാവിലെ കരിമഠം കോളനിയിൽ വോട്ടർമാരെ കണ്ട വി.എസ്. ശിവകുമാർ തുടർന്ന് ഇന്ദിരഭവനിൽ എത്തി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ടോടെ വഞ്ചിയൂർ, പേട്ട എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു. കൃഷ്ണകുമാറാകെട്ട തെൻറ കന്നിഅങ്കത്തിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.
വാമനപുരം മണ്ഡലത്തിൽ മുന്നണികളുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ തെരഞ്ഞെടുപ്പ് രംഗവും ചൂടുപിടിക്കുകയാണ്. എല്‍.ഡി.എഫിെന പ്രതിനിധാനം ചെയ്ത് ഡി.കെ. മരുളിയാണ് മത്സരിക്കുന്നത്. നേരേത്തതന്നെ സ്ഥാനാർഥിത്വം ഉറപ്പായതുകാരണം ഇദ്ദേഹത്തിന് െതരഞ്ഞെടുപ്പ് പ്രവര്‍ത്തനരംഗത്ത് ഏറെ മുന്നോട്ട് പോകാനായി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിെൻറ ഉദ്ഘാടനവും നിയോജകമണ്ഡലം ഇലക്ഷന് കണ്‍വെന്‍ഷനും നെല്ലനാട്, തേമ്പാംമൂട്, മൂഴി, ആട്ടുകാല്‍ എന്നിവിടങ്ങളിലെ മേഖലാ കണ്‍വെന്‍ഷനുകളും പുല്ലമ്പാറ മേഖലയിലെ വോട്ടഭ്യർഥനയും നടന്നു. ആനാട് ജയന് ആണ് യു.ഡി.എഫ് സ്ഥാനാർഥി. ഞായാറാഴ്ച ഉച്ചയോടെ കെ.പി.സി.സിയുടെ ഒൗദ്യോഗികമായുള്ള പ്രഖ്യാപനം വന്നതോടെ ഇദ്ദേഹവും സജീവമായി. വൈകീട്ട് ബൈക്ക് റാലി നടത്തി െതരഞ്ഞെടുപ്പ് രംഗത്തേക്കുള്ള വരവറിയിച്ചു. ബുധനാഴ്ച കല്ലറയില്‍ യു.ഡി.എഫിെൻറ നിയോജക മണ്ഡലം കണ്‍വെന്‍ഷനും ഭാരവാഹി െതരഞ്ഞെടുപ്പും കഴിയുന്നതോടെ മത്സരരംഗത്ത് സജീവമാകും. എന്‍.ഡി.എ മുന്നണിയില്‍നിന്ന് ബി.ഡി.ജെ.എസിനാണ് വാമനപുരം നൽകിയിരിക്കുന്നത്.
സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻറ് തഴവാ സഹദേവനാണ് സ്ഥാനാർഥി. തിങ്കളാഴ്ച രാവിലെ വാമനപുരത്തെത്തിയ ഇദ്ദേഹം വെഞ്ഞാറമൂട്ടില്‍ വിശ്രമജീവിതം നയിക്കുന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് കെ. രാമന്പിള്ളയെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. എസ്.ഡി.പി.ഐ സ്ഥാനാർഥിയായി അജ്മല്‍ ഹുസൈനാണ് മത്സരരംഗത്തുള്ളത്. നിയോജക മണ്ഡലം തല കണ്‍വെന്‍ഷനും ഞായറാഴ്ച കല്ലറയില്‍ നടന്നു.
വാശിയേറിയ പോരിന് സാക്ഷ്യം വഹിക്കുന്ന നെയ്യാറ്റിൻകരയില സ്ഥാനാർഥികൾ കളത്തിലാണ്. മണ്ഡലം കൈപിടിയിലൊതുക്കാനും പിടിച്ചെടുക്കാനുമുള്ള പോരാട്ടത്തിലാണ് മുന്നണികൾ. ഇടതുസ്ഥാനാർഥി കെ. ആൻസലൻ രാവിലെ തിരുപുറം പുത്തൻകടയിൽ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും എത്തി വോട്ട് തേടി.
പുറത്തിവിള, മാങ്കൂട്ടം, ആരുമാനൂർക്കട എന്നിവിടങ്ങളിലും വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചു. തുടർന്ന് കൂട്ടപ്പന ക്ഷേത്രത്തിലെത്തി. ചില വിവാഹങ്ങളിലും വഴിമുക്കിലെ വ്യാപാര സ്ഥാപനത്തിെൻറ ഉദ്ഘാടനത്തിലും പങ്കെടുത്തു. യു.ഡി.എഫ് സ്ഥാനാർഥി ആർ. സെൽവരാജിെൻറ തെരഞ്ഞെടുപ്പുപ്രചാരണത്തിന് മുന്നോടിയായി നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിലെ സ്വദേശാഭിമാനിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി. അന്തരിച്ച കോൺഗ്രസ് നേതാവ് വേണുഗോപാലൻ തമ്പിയുടെ കുടുംബത്തോട് സ്ഥാനാർഥി വോട്ട് അഭ്യർഥിച്ചാണ് പ്രചാരണം തുടങ്ങിയത്. തുടർന്ന് വഴിമുക്ക്, ആറാലുംമൂട്, പത്താങ്കല്ല് എന്നീ സ്ഥലങ്ങളിൽ എത്തി വീടുകൾ കയറി വോട്ടുചോദിച്ചു.
കഴക്കൂട്ടം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കൂടി എത്തിയതോടെ പ്രചാരണാരവങ്ങൾക്ക് ചൂടേറുന്നു. ഇടതുസ്ഥാനാർഥി കടകംപള്ളി സുരേന്ദ്രെൻറ ഒന്നാം ഘട്ട പ്രചാരണം പകുതിയിലേറെ സ്ഥലങ്ങളിൽ പൂർത്തിയായി.
തിങ്കളാഴ്ച രാവിലെ പൗഡിക്കോണം മാർക്കറ്റിൽനിന്ന് ആരംഭിച്ചു. കരിയം, ചെല്ലമംഗലം, കരിക്കകം, വെൺപാലവട്ടം എന്നീ പ്രദേശങ്ങളിലും ഉച്ചക്കുശേഷം കടകംപള്ളി പ്രദേശത്തെ സ്ഥാപനങ്ങൾ സന്ദർശിച്ചു. പ്രഖ്യാപനമെത്തിയതോടെ പ്രചാരണ പരിപാടികളെക്കുറിച്ച് കൂടിയാലോചിക്കുന്നതിന് സ്ഥാനാർഥിയുടെ സാന്നിധ്യത്തിൽ മണ്ഡലത്തിെല നേതാക്കളുടെ യോഗം ചേർന്നു. മുൻ എം.എൽ.എ എം.എ. വാഹിദ് ഉൾെപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. എന്നാൽ മണ്ഡത്തിലെ ബി.ജെ.പി സ്ഥാനാർഥി ആരെന്നതിൽ തിങ്കളാഴ്ച വൈകീട്ടും വ്യക്തത വന്നിട്ടില്ല.
വർക്കലയിൽ സ്ഥാനാർഥികൾ പ്രചാരണം തുടങ്ങി. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ.വി.ജോയി രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് കടന്നു. തിങ്കളാഴ്ച രാവിലെ മുതൽ മൺമറഞ്ഞ കമ്യൂണിസ്റ്റ് നേതാക്കളുടെ സ്മൃതികുടീരങ്ങളിലും അവരുടെ ബന്ധുവീടുകളിലുമൊക്കെ സന്ദർശനം നടത്തി. ശേഷം വി. ജോയി ഉച്ചക്ക് ശിവഗിരി മഠം സന്ദർശിച്ച ശേഷമാണ് പ്രവർത്തകരുടെ പ്രകടനത്തിൽ അണിചേർന്ന് വർക്കല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്.
യു.ഡി.എഫ് സ്ഥാനാർഥി അഡ്വ.ബി.ആർ.എം. ഷെഫീർ പ്രചാരണം തുടങ്ങി. തിങ്കളാഴ്ച രാവിലെ വർക്കലയിലെത്തിയ സ്ഥാനാർഥിെയ പ്രവർത്തകരും നേതാക്കളും ചേർന്ന് ആവേശപൂർവം സ്വീകരിച്ചു.
രാവിലെ ശിവഗിരി മഠത്തിലെത്തി ശ്രീനാരായണ ഗുരു സമാധിമണ്ഡപത്തിൽ പ്രണാമമർപ്പിച്ച ശേഷം സന്യാസിവര്യന്മാരുടെ അനുഗ്രഹങ്ങളും വാങ്ങിയാണ് ഷെഫീർ പര്യടനത്തിന് തുടക്കം കുറിച്ചത്.
തുടർന്ന് ശ്രീജനാർദനസ്വാമിക്ഷേത്രത്തിലെത്തുകയും ചെയ്തു. എൻ.ഡി.എ മുന്നണിയിലെ ബി.ഡി.ജെ.എസ് സ്ഥാനാർഥി അജി.എസ്.ആർ.എം തിങ്കളാഴ്ച വൈകുന്നേരം വർക്കല ടൗണിൽ നിന്ന് പ്രചാരണം തുടങ്ങി. ശിവഗിരിയിലെത്തി പ്രണാമമർപ്പിച്ച ശേഷമാണ് പ്രവർത്തകർക്കൊപ്പം അദ്ദേഹം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറി വോട്ട് തേടിയത്.
നേരേത്ത സ്ഥാനാർഥിപ്രഖ്യാപനം നടത്തി ചിത്രത്തിൽ ഇടം നേടിയ ഇടതുമുന്നണിക്കൊപ്പമെത്താൻ യു.ഡി.എഫും എൻ.ഡി.എയും ശ്രമം തുടങ്ങി. സ്ഥാനാർഥിപ്രഖ്യാപനം വന്നയുടനെ മണ്ഡലത്തിലെ നേതാക്കെളയും പ്രവർത്തകെരയും കാണുന്ന തിരക്കിലായിരുന്നു യു.ഡി.എഫിലെ പി.എസ്. പ്രശാന്തും എൻ.ഡി.എയിലെ ജെ.ആർ. പത്മകുമാറും.
ഇതിനിടയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജി.ആർ. അനിൽ വോട്ടർമാരെ കാണുന്ന തിരക്കിലായിരുന്നു. പി.എസ്. പ്രശാന്ത് തിങ്കളാഴ്ച നെടുമങ്ങാട് ടൗണിലും പരിസരപ്രദേശങ്ങളിലും വോട്ടർമാരെ കണ്ടു. ഇടതുമുന്നണി സ്ഥാനാർഥി ജി.ആർ. അനിൽ മാണിക്കൽ പഞ്ചായത്തിലായിരുന്നു പര്യടനം. എൻ.ഡി.എ സ്ഥാനാർഥി പത്മകുമാർ പോത്തൻേകാട് ശാന്തിഗിരി ആശ്രമത്തിൽ സന്ദർശനം നടത്തിയശേഷം മണ്ഡലത്തിലെ നേതാക്കളെയും പ്രവർത്തകെരയും കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.