കോഴിക്കോട്: ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ക്വാർട്ടർഫൈനലിൽ ബയേൺ മ്യൂണിക്കിനോട് എഫ്.സി ബാഴ്സലോണ 8-2ന് തോറ്റതിെൻറ സങ്കടം മാറി വരുന്നേയുണ്ടായിരുന്നു ആരാധകർക്ക്. ലയണൽ മെസിയുടെയും കൂട്ടുകാരുടെയും കനത്ത തോൽവി അത്രയും വേദനിപ്പിക്കുന്നതായിരുന്നു. അതിനിടെയാണ് ശനിയാഴ്ച അർധരാത്രി കോഴിക്കോട് ജില്ല കലക്ടർ എസ്. സാംബശിവ റാവുവിെൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഒരു ട്രോൾ പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. 'പ്രതിരോധം പാളിയാൽ എട്ടിെൻറ പണി കിട്ടും, നല്ല എട്ടിെൻറ പണി'എന്നായിരുന്നു പോസ്റ്റ്. ബയേൺ മ്യൂണികിെൻറ ഫിലിപേ കുടിന്യോ ഗോളടിക്കുന്ന ചിത്രത്തോടെയുള പോസ്റ്റ് ബാഴ്സ് ആരാധകരുടെ സങ്കടം ഇരട്ടിയാക്കുന്നതായിരുന്നു.

കോവിഡ് പ്രതിരോധത്തിൽ ഊണും ഉറക്കവുമില്ലാതെ മുൻനിരേപാരാളിയാണെങ്കിൽ 'ഇങ്ങനെയൊക്കെ ചെയ്യാമോ കലക്ടർ സാറേ' എന്നാണ് മെസിയുടെയും ബാഴ്സയുടെയും ആരാധകർ ചോദിക്കുന്നത്. മെസി എതിരാളികൾ കലക്ടറുടെ പക്ഷം പിടിച്ചതോടെ ഒരു ഫെനൽ മത്സരത്തിെൻറ ആവേശമായിരുന്നു കമൻറ് ബോക്സിൽ.

പോസ്റ്റ് ഇട്ട് 15 മണിക്കൂറിനകം 12000ലേറെ പേർ ലൈക്ക് ചെയ്തു.1600ഓളം പേർ ഷെയർ ചെയ്തു. 3000ഓളം പേർ അനുകൂലിച്ചും പ്രതികൂലിച്ചും കമൻറുമായെത്തി. അടുത്തകാലത്തൊന്നും കോഴിക്കോട് കലക്ടറുടെ പേജിൽ ഇത്രയും കുറഞ്ഞ സമയംകൊണ്ട് ഒരു പോസ്റ്റ് ശ്രദ്ധേയമായിരുന്നില്ല. സ്ഥിരം ഫോളോവേഴ്സിന് പുറമേ, വിവരം കേട്ടറിഞ്ഞവരും കമൻറിടാനായി 'ഓടി വന്നു'. കണ്ടവർ കണ്ടവർ കാണത്തവരെ മെൻഷൻ ചെയ്ത് അറിയിച്ചു. പിന്നീട് കമൻറുകളുടെ പൊടിപൂരമായിരുന്നു.

'ബാഴ്സ മാത്രമാണോ പുറത്തായത്, അതിന് മുമ്പ് എഴുതാനുള്ള അച്ച് കലക്ടർക്കുണ്ടായിരുന്നില്ലേ' എന്ന് മഹേഷ് ഓസ്വിൻ എന്ന യുവആരാധകൻ സങ്കടത്തോടെ ചോദിക്കുന്നു. ഒറ്റ ലെഗ് മത്സരത്തിൽ എട്ട് ഗോൾ ഏറ്റുവാങ്ങി പുറത്തായാൽ ആരും ട്രോളിപ്പോകുമെന്ന് മുസ്തഫ ബിൻ സുബൈർ എന്നയാൾ കമൻറിടുന്നു. കോവിഡ് ബോധവത്കരണ പ്രചാരണം മാത്രമാണെന്ന് ചിലർ ഓർമിപ്പിക്കുേമ്പാൾ മെസി ആരാധകരിൽ ചിലർക്ക് ഉൾക്കൊള്ളാനാകുന്നില്ല. ഇത് ബോധവത്കരണമല്ലെന്നും ലോകത്തെ ഏറ്റവും വലിയ ഫുട്ബാൾ ക്ലബിനെ ട്രോളിയതിനോട് ശക്തമായി വിയോജിക്കുന്നതായും ചില ആരാധകർ കുറിച്ചു. ബ്രസിലിെൻറ വമ്പൻ ലോകകപ്പ് തോൽവിയും 1980ൽ ബയേൺ മ്യൂണിക് 9-1ന് റയൽ മഡ്രിഡിനോട് തോറ്റതും കലക്ടറെ ഓർമിപ്പിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.