കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേബിൾ ടി.വി ഓപറേറ്റർമാർ വ്യാഴാഴ്ച ദേശവ്യാപകമ ായി 24 മണിക്കൂർ സിഗ്നൽ ഓഫ് ചെയ്ത് പ്രതിഷേധസമരം നടത്തുമെന്ന് കേബിൾ ഓപറേറ്റേഴ്സ് അസ ോസിയേഷൻ സംയുക്തസമിതി. പേ ചാനലുകളുടെ പരമാവധി നിരക്ക് 19 ൽനിന്ന് 10 രൂപയാക്കുക, കേബിൾ വരിക്കാരുടെ 18 ശതമാനം ജി.എസ്.ടി അഞ്ചുശതമാനമാക്കുക, അടിസ്ഥാന നിരക്ക് 150 ചാനലുകൾക്ക് 200 രൂപയാക്കുക, വൈദ്യുതി തൂണുകളുടെ വാടക കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
മേഖലയിൽ തർക്കങ്ങൾക്കും പരാതികൾക്കും പരിഹാരമാകുമെന്ന നിലയിൽ നടപ്പാക്കുന്ന താരിഫ് ഓർഡർ കേബിൾ വരിക്കാർക്ക് കൂടുതൽ സാമ്പത്തികബാധ്യത വരുത്തുന്നതാണ്. കേബിൾ ഓപറേറ്റർമാരുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമ്പോൾ പേ ചാനൽ ബ്രോഡ്കാസ്റ്റർമാരെ കൂടുതൽ സഹായിക്കുകയാണെന്നും സമരസമിതി ഭാരവാഹികളായ കെ.വിജയകൃഷ്ണൻ, ഇ.ജയദേവൻ, അനിൽ പ്ലാവിയൻസ്, എസ്.കെ. മധു, മസൂദ്, പൗലോസ് അന്തിക്കാട്, സജി ജോസഫ്, വി.ടി. നവീൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.