തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കായി 202 ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. സൂപ്പർ സ്പെഷാലിറ്റി ഡോക്ടര്‍മാരുടെയും സ്പെഷാലിറ്റി ഡോക്ടര്‍മാരുടെയും തസ്തിക ഉള്‍പ്പെടെയാണിത്.
കണ്‍സൽട്ടന്റ് തസ്തികയില്‍ കാര്‍ഡിയോളജി 20, ന്യൂറോളജി ഒമ്പത്, നെഫ്രോളജി 10, യൂറോളജി നാല്, ഗ്യാസ്ട്രോ എന്‍ട്രോളജി ഒന്ന്, കാര്‍ഡിയോ തൊറാസിക് സര്ജന് ഒന്ന്, അസിസ്റ്റന്റ് സര്ജന് എട്ട്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ 48 എന്നിങ്ങനെയാണ് തസ്തിക സൃഷ്ടിച്ചത്. ജൂനിയര്‍ കണ്‍സൽട്ടന്റ് തസ്തികയില്‍ ജനറല്‍ മെഡിസിന് 12, ജനറല്‍ സര്‍ജറി ഒമ്പത്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (ഒബി ആൻഡ് ജി) ഒമ്പത്, പീഡിയാട്രിക്സ് മൂന്ന്, അനസ്തേഷ്യ 21, റേഡിയോ ഡയഗ്നോസിസ് 12, റേഡിയോ തെറാപ്പി ഒന്ന്, ഫോറന്‍സിക് മെഡിസിന് അഞ്ച്, ഓര്‍ത്തോപീഡിക്സ് നാല്, ഇ.എന്‍.ടി ഒന്ന് എന്നിങ്ങനെയും തസ്തിക സൃഷ്ടിച്ചു.
കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിൽ പുതുതായി അനുവദിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍ പ്രവര്‍ത്തനക്ഷമമാക്കാൻ സി.എം.ഒ എട്ട്, അസി. സര്ജൻ നാല്, കണ്‍സൽട്ടന്റ് ഒബി ആൻഡ് ജി ഒന്ന്, ജൂനിയര്‍ കണ്‍സൽട്ടന്റ് ഒബി ആൻഡ് ജി മൂന്ന്, ജൂനിയര്‍ കണ്‍സൽട്ടന്റ് പീഡിയാട്രിക്സ് മൂന്ന്, ജൂനിയര്‍ കണ്‍സൽട്ടന്റ് അനസ്തീഷ്യ നാല്, ജൂനിയര്‍ കണ്‍സൽട്ടന്റ് റേഡിയോളജി ഒന്ന് എന്നിങ്ങനെയും തസ്തികകള്‍ സൃഷ്ടിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.