കാക്കനാട് (കൊച്ചി): പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ജനങ്ങളുടെ ആശങ്ക അകറ്റാൻ കേന്ദ് രസർക്കാർ തയാറാകണമെന്ന് സീറോ മലബാർ സഭ സിനഡ്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങ ളിലൊന്നായ മതേതരത്വം കാത്തുസൂക്ഷിക്കണമെന്നും തിരിച്ചുപോകാനിടമില്ലാത്ത അഭയാർ ഥികൾക്ക് മതപരിഗണന കൂടാതെ പൗരത്വം നൽകണമെന്നുമാണ് സഭയുടെ നിലപാടെന്നും ബുധനാഴ്ച അവസാനിച്ച അഞ്ചുദിവസത്തെ സിനഡ് സമ്മേളനം വ്യക്തമാക്കി.
ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിന് സർക്കാർ നടപ്പാക്കുന്ന പദ്ധതികളിൽ ക്രൈസ്തവർ വിവേചനം അനുഭവിക്കുന്നതായി യോഗം വിലയിരുത്തി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചെലവിടുന്ന തുകയുടെ 80 ശതമാനം ഒരു വിഭാഗത്തിന് മാത്രമായി സംവരണം ചെയ്തിരിക്കുകയാണ്. പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റിയുടെ കണ്ടെത്തൽപ്രകാരം സാമ്പത്തിക അവശത ഈ വിഭാഗത്തിന് മാത്രമാണെന്ന നിഗമനത്തിലാണ് 80 ശതമാനം ഈ വിഭാഗത്തിനും 20 ശതമാനം മറ്റ് അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെന്ന ഫോർമുല നിർണയിക്കപ്പെട്ടത്. ഇത് ജനാധിപത്യവിരുദ്ധവും മതേതരമൂല്യങ്ങൾക്ക് നിരക്കാത്തതുമാണ്. ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി ലഭ്യമാക്കണം.
പി.എസ്.സി, യു.പി.എസ്.സി, ബാങ്ക്, റെയിൽവേ മത്സര പരീക്ഷകൾക്കായി ന്യൂനപക്ഷ വകുപ്പിനുകീഴിൽ നടത്തുന്ന 45 ലധികം സൗജന്യ പരിശീലന കേന്ദ്രങ്ങൾ ഒരു വിഭാഗത്തിന് മാത്രമായി നൽകിയത് സാമൂഹിക നീതിക്ക് നിരക്കാത്തതാണ്.
ആരാധനക്രമത്തിലെ മാറ്റങ്ങൾക്ക് സിനഡ് അംഗീകാരം നൽകി. കുർബാനയിലെ വാചകങ്ങളുടെ വ്യാകരണം ലളിതമാക്കി. അതേസമയം, ആരാധനക്രമത്തിൽ ഏകീകരണമുണ്ടാകില്ല. ജനാഭിമുഖ കുർബാന മാറ്റി വൈദികർ അൾത്താരയെ അഭിമുഖീകരിച്ചുള്ള കുർബാനരീതി നടപ്പാക്കാൻ രൂപതകളെ നിർബന്ധിക്കില്ല. എല്ലാ രൂപതയിലും നിലവിലെ രീതി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.