മലപ്പുറം: മംഗളൂരുവിൽ പൊലീസ് അറസ്റ്റു ചെയ്ത മാധ്യമപ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കർണാടക ബസ് തടഞ്ഞു. മൈസൂരിൽ നിന്ന് നാടുകാണി വഴി തൃശൂരിലേക്ക് പോവുകയായിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസാണ് തടഞ്ഞത്. പ്രവർത്തകർ ബസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിെട വെടിവെപ്പുണ്ടായ മംഗളൂരുവിൽ വാർത്ത ശേഖരിക്കാനെത്തിയ മലയാളി മാധ്യമപ്രവർത്തകരെ ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയിെലടുത്തത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ വെടിയേറ്റ് മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വെൻലോക് ആശുപത്രി പരിസരത്ത് റിപ്പോർട്ടിനെത്തിയ റിപ്പോർട്ടർമാരെയും കാമറമാൻമാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മീഡിയ വൺ റിപ്പോർട്ടർ ഷബീര്‍ ഉമർ, കാമറാമാൻ അനീഷ് കാഞ്ഞങ്ങാട്, ഏഷ്യാനെറ്റ്, മാതൃഭൂമി, ന്യൂസ് 24, ന്യൂസ് 18 അടക്കം പത്തോളം വാർത്താ ചാനലുകളുടെ റിപ്പോർട്ടർമാരും കാമറാമാൻമാരുമാണ് കസ്റ്റഡിയിലായത്. ഇവരെ ഉടൻ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ബസ് തടഞ്ഞിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.