ശബരിമല: ശബരിമല തീര്‍ഥാടകരുടെ ബാഗും മറ്റും മോഷ്ടിക്കാനെത്തിയ തമിഴ്നാട്ടില്‍നിന്നുള്ള തിരുട്ടുസംഘാംഗങ്ങൾ പമ്പയിൽ പൊലീസിെൻറ പിടിയിലായി. കമ്പം ചെല്ലാണ്ടിയമ്മാള്‍ തെരുവില്‍ അയ്യനാര് (58), ദിണ്ടിഗല്‍ ആത്തൂര്‍ നടുത്തെരുവില്‍ മുരുകന് എന്ന മണിമുരുകന്‍ (55), പളനിസാമി (48), ആണ്ടിപ്പെട്ടി വടക്ക് തെരുവ് രവി (48), ആന്ധ്രപ്രദേശ് നെല്ലൂര്‍ ബോഗവാലു സ്വദേശി ബെനാല കൈഫ എന്നിവരെയാണ് പമ്പാ ത്രിവേണിക്ക് സമീപത്തുനിന്ന് പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജില്ല െപാലീസ് മേധാവി ഡോ. സതീഷ് ബിനോക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് സംഘം പിടിയിലായത്.
അയ്യനാര് തലവനായുള്ള സംഘത്തിൽപെട്ട മുരുകന്, പളനിസാമി എന്നിവര്‍ നേരേത്ത മണ്ഡല-മകരവിളക്ക്, വിഷു, മാസപൂജ കാലയളവില്‍ മോഷണക്കേസുകളില്‍ പിടിയിലായി ജയില്‍വാസം അനുഭവിച്ചവരാണ്. ഇവര്‍ നൂറോളം കേസുകളില്‍ പ്രതികളുമാണ്. തോള്‍സഞ്ചി ബ്ലേഡ് ഉപയോഗിച്ച് അറുത്ത് വിലപിടിപ്പുള്ളവ മോഷ്ടിക്കുകയാണ് രീതി. അയ്യപ്പവേഷത്തില്‍ എത്തുന്ന ഇവരെ തിരിച്ചറിയുക പ്രയാസമാണ്. മോഷണം കഴിഞ്ഞ് വനത്തില്‍ കയറി പണം വീതംവെച്ച് സംഘത്തിലെ ഒരാള്‍ പണവും മൊബൈലുമായി മടങ്ങുകയും മറ്റുള്ളവര്‍ വനത്തില്‍ തങ്ങുകയുമാണ് രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.