തിരുവനന്തപുരം: കെട്ടിടനിർമാണം പൂർത്തിയായതായി ഉടമ തദ്ദേശസ്വയംഭരണ സ്ഥാപനത്തെ അറിയിച്ചാൽ പരിശോധന നടത്തി 15 ദിവസത്തിനുള്ളിൽ അപാകതയുണ്ടെങ്കിൽ രേഖാമൂലം അറിയിച്ചിരിക്കണമെന്ന് തദ്ദേശവകുപ്പ്. കെട്ടിടനിർമാണം പൂർത്തിയായിട്ടും ഉടമകൾക്ക് തദ്ദേശസ്ഥാപനങ്ങൾ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പരാതിയെ തുടർന്നാണ് കേരള മുനിസിപ്പാലിറ്റി, കേരള പഞ്ചായത്തീരാജ് ചട്ടങ്ങളിൽ വ്യക്തത വരുത്തി വകുപ്പ് ഉത്തരവിറക്കിയത്.
ഇത് പ്രകാരം കെട്ടിടത്തിെൻറ നിർമാണമോ പുതുക്കിപ്പണിയലോ പൂർത്തിയായി അതിൽ താമസം ആരംഭിക്കുകയോ മറ്റ് ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യുന്ന അന്നുമുതൽ 15 ദിവസത്തിനുള്ളിൽ ഉടമ തദ്ദേശ സെക്രട്ടറിക്ക് നോട്ടീസും വസ്തുനികുതി റിേട്ടണും നൽകണം. കൂടാതെ നിലവിലെ അർധവർഷാരംഭം മുതൽ പുതുക്കിയ വാർഷിക വസ്തുനികുതിയും നൽകണം. കെട്ടിടം പൂർത്തിയാക്കിയെന്ന് ഉടമ തദ്ദേശസ്ഥാപനത്തെ അറിയിക്കുന്ന തീയതി മുതൽ നികുതി ഇൗടാക്കുന്ന വ്യവസ്ഥയാണ് നിലവിലുള്ളത്.
എന്നാൽ, ഉദ്യോഗസ്ഥർ പരിശോധന നടത്തി കെട്ടിടനിർമാണചട്ടങ്ങൾ അനുശാസിക്കുന്ന വിധമാണ് നിർമാണമെന്ന് സാക്ഷ്യപ്പെടുത്തുന്ന തീയതി മുതലേ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകാറുള്ളൂ. നിർമാണം പൂർത്തിയായത് മുതൽ 15 ദിവസത്തിനുള്ളിൽ നൽകണമെന്നാണ് വ്യവസ്ഥ. ചില അപേക്ഷകളിൽ കാലതാമസം ഉണ്ടാകാറുണ്ട്. ഇക്കാരണത്താൽ കെട്ടിടം ഉപയോഗിക്കാതെതന്നെ നികുതി നൽകേണ്ടിവരുന്നെന്ന പരാതി വ്യാപകമാണ്. പല കെട്ടിട ഉടമകൾക്കും ഇൗ കാലതാമസം സാമ്പത്തികബാധ്യത വരുത്തിവെക്കുന്നു.
ഇനി മുതൽ ഉടമ കെട്ടിടം പൂർത്തിയായെന്ന് അറിയിച്ചാൽ പരിശോധന നടത്തി അപാകതയുണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ തദ്ദേശ സെക്രട്ടറി ഉടമയെ രേഖാമൂലം അറിയിക്കണം. ചട്ടങ്ങൾ പ്രകാരമാണ് നിർമാണം പൂർത്തിയാക്കിയിട്ടുള്ളതെങ്കിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ അങ്ങനെ സാക്ഷ്യപ്പെടുത്തി വേണം 15 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം നൽകേണ്ടത്. ഉടമസ്ഥാവകാശം നൽകുന്ന തീയതി മുതലുള്ള വസ്തുനികുതി ഇൗടാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.