അടിമാലി: അമ്മിക്കല്ലുകൊണ്ട് ജ്യേഷ്ഠനെ തലക്കിടിച്ച് കൊലപ്പെടുത്തിയ കേസിൽ അനുജൻ അറസ്റ്റിൽ. കൊന്നത്തടി കമ്പിളിക്കണ്ടം കമ്പിലൈൻ വെള്ളയാമ്പൽ പാസ്റ്റർ ജോസഫിെൻറ മകൻ ജോസഫിനെ (26) കൊലപ്പെടുത്തിയ സംഭവത്തിലാണ് സഹോദരൻ ജോഷ്വയെ (21) സി.ഐ കെ.വി. തോമസിെൻറ നേതൃത്വത്തിലുള്ള വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വെള്ളിയാഴ്ച വൈകീട്ട് ടി.വി കണ്ടുകൊണ്ടിരിക്കെ ചാനൽ മാറ്റുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിൽ തർക്കത്തിലായി. കോപാകുലനായ ജോഷ്വ, ജോസഫിനെ അമ്മിക്കെല്ലടുത്ത് തലക്കിടിച്ചു. ഗുരുതര പരിക്കേറ്റ ജോസഫിനെ നാട്ടുകാർ അടിമാലിയിലും പിന്നീട് കോതമംഗലത്തും ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൃക്കരോഗബാധിനായ ഇവരുടെ പിതാവ് ജോസഫ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച പുലർച്ച മറ്റ് കുടുംബാംഗങ്ങൾ കോലഞ്ചേരിയിലേക്ക് പോയ സമയത്താണ് സംഭവം. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ജോസഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജോഷ്വയെയും ഒപ്പം കൂട്ടി. മരണം സ്ഥിരീകരിച്ചതോടെ പൊലീസ് ജോഷ്വയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാതാവ്: ലുധിയ. സഹോദരങ്ങൾ: സാമുവൽ, പാസ്റ്റർ പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.