അരൂർ: അരൂർ - കുമ്പളം പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് 10-ാം വാർഡിൽ ഐവാളൻതറ സുധീഷിന്‍റെ (30) മൃതദേഹമാണ് ശനിയാഴ്ച അരൂർ സെമിത്തേരിയുടെ പരിസരത്തുള്ള കായലിൽ നിന്ന് ലഭിച്ചത്.
വ്യാഴാഴ്ച വൈകുന്നേരമാണ് ഇയാൾ അരൂർ-കുമ്പളം പാലത്തിൽ നിന്ന് കായലിൽ ചാടിയത്. മത്സ്യത്തൊഴിലാളികളും സ്കൂബാ ടീമും കായലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പാലത്തിൻ്റെ സമീപത്തു നിന്ന് സുധീഷിന്റെ ബൈക്ക് പൊലീസ് കണ്ടെടുത്തിരുന്നു. അവിവാഹിതനാണ്.
പിതാവ്: സുധാകരൻ. മാതാവ്: ഷീബ. സഹോദരൻ: ഹരിജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.