മാനന്തവാടി: കോവിഡ് ബാധിച്ച് മരിച്ചാൽ അനാദരവും അവഗണനയും കാണിക്കുന്നവര്‍ക്ക് മറുപടിയായി വെള്ളമുണ്ട വാരാമ്പറ്റ മഹല്ല് കമ്മിറ്റിയും സുൽത്താൻ ബത്തേരിയിലെ സാമൂഹിക പ്രവര്‍ത്തകരും.
ബംഗളൂരുവിൽനിന്ന് തലശ്ശേരി യാത്രാമധ്യേ മരിച്ച തലശ്ശേരി സ്വദേശിനി ലൈലയുടെ മൃതദേഹം തർക്കങ്ങളില്ലാതെ മറവ് ചെയ്യുന്നതിന് ഇവര്‍ കാണിച്ച ആത്മാര്‍ഥത കോട്ടയം സംഭവത്തിെൻറ പശ്ചാത്തലത്തില്‍ പ്രശംസിക്കപ്പെടുകയാണ്.
കഴിഞ്ഞ ദിവസം ബത്തേരിയിലായിരുന്നു മരണം. ലൈലയുടെ മകന്‍ വിവാഹം ചെയ്തത് വാരാമ്പറ്റയില്‍നിന്നാണ്. ഈ ബന്ധമാണ് വയനാടുമായുള്ളത്. കോവിഡ് രോഗി മരിക്കുന്നിടത്തുതന്നെ മറവ് ചെയ്യണമെന്ന നിര്‍ദേശമിരിക്കെ ബന്ധുക്കള്‍ വാരാമ്പറ്റയില്‍ മറവ് ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.
മഹല്ല് ഭാരവാഹികളുമായി അധികൃതര്‍ ചര്‍ച്ച നടത്തി. വാരാമ്പറ്റ മഹല്ല് ഖബർസ്ഥാനില്‍ മറവ് ചെയ്യാന്‍ അവർ അനുവാദം നല്‍കി. മഹല്ല് ഭാരവാഹികള്‍ അതിന് നേതൃത്വം നല്‍കി. ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിശീലനം ലഭിച്ച ഐഡിയല്‍ റിലീഫ് പ്രവര്‍ത്തകരായ അഞ്ചുപേരാണ് രംഗത്തെത്തിയത്.
ഇവര്‍ ഇതിനു മുമ്പ് ആലുവയിലും കണ്ണൂരിലും കോവിഡ് ബാധിച്ച് മരിച്ചവരെ മറവ് ചെയ്യുന്നതിന് നേതൃത്വം നല്‍കിയവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.