കൊച്ചി: യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്ന മാരകമായ ബ്ലൂവെയ്ൽ ഗെയിമിനെക്കുറിച്ച് സൈബർ വിദഗ്ധർ കേരളത്തിന് നാലു മാസം മുേമ്പ മുന്നറിയിപ്പ് നൽകി. ബ്ലൂവെയ്ൽ ഭീഷണി ഇന്ത്യയിലുമെത്തിയതിനെക്കുറിച്ച് ഇതിന് പിന്നാലെ കേന്ദ്ര ഇൻറലിജൻസ് വിഭാഗവും റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, മുന്നറിയിപ്പ് ഗൗരവത്തിലെടുത്ത് മുൻകരുതൽ നടപടിയെടുക്കാൻ സർക്കാറോ പൊലീസോ ആദ്യഘട്ടത്തിൽ തയാറായില്ല.
സി.െഎ.എ, എഫ്.ബി.െഎ, ബ്രിട്ടീഷ്-ആഫ്രിക്കൻ പൊലീസുകൾ തുടങ്ങിയ രാജ്യാന്തര കുറ്റാന്വേഷണ ഏജൻസികളിൽനിന്ന് ലഭിച്ച സൂചനയെത്തുടർന്നാണ് ഇൗ വർഷം ഏപ്രിലിൽ സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകിയത്. ഗെയിം സൃഷ്ടിക്കുന്ന സാമൂഹികവും ധാർമികവുമായ ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച വിശദാംശങ്ങൾ സംസ്ഥാന സർക്കാറിെൻറയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഉത്തരവാദപ്പെട്ട ചിലരെങ്കിലും ഇതിനെ കെട്ടുകഥയായി ചിത്രീകരിച്ച് തള്ളുകയാണത്രെ ചെയ്തത്. ഇതിന് പിന്നാലെയാണ് ഇൻറലിജൻസ് വിഭാഗം വിശദ റിപ്പോർട്ട് നൽകിയത്.
ഗെയിമിെൻറ വിനാശ സ്വഭാവത്തെക്കുറിച്ചും ഗെയിമിൽ ഏർപ്പെട്ടിരിക്കുന്നവരെ തിരിച്ചറിയാൻ സഹായിക്കുന്ന ബാഹ്യലക്ഷണങ്ങളും സൈബർ വിദഗ്ധർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ശാസ്ത്രീയ അന്വേഷണം ആ സമയത്ത് ഉണ്ടായില്ല. ആഗസ്റ്റ് ആദ്യം മാത്രമാണ് സർക്കാറും പൊലീസും ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. തലശ്ശേരിയിലെ 22കാരൻ സാവന്ത്, കോഴിക്കോട് സ്വദേശി 17കാരൻ അക്ഷയ് ഗണേഷ്, തിരുവനന്തപുരത്തെ പ്ലസ് വൺ വിദ്യാർഥി മനോജ് ചന്ദ്രൻ എന്നിവരുടെ ആത്മഹത്യക്ക് പിന്നിൽ ബ്ലൂവെയ്ൽ സ്വാധീനമാണെന്ന സംശയം ഇപ്പോൾ ബലപ്പെട്ടിരിക്കുകയാണ്.
ഏപ്രിലിൽ സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടിയ അതേ ബാഹ്യലക്ഷണങ്ങൾ പലതും ഇവരിൽ പലരും പ്രകടിപ്പിച്ചിരുന്നതായി രക്ഷിതാക്കളും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇൗ സംഭവങ്ങളിലൊന്നും പൊലീസ് ബ്ലൂവെയ്ൽ സ്വാധീനം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ബ്ലൂവെയ്ൽ ഗെയിം ഇവരെ ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ടോ എന്ന് വളരെ എളുപ്പത്തിൽ കണ്ടെത്താമെന്ന് സൈബർ ഫോറൻസിക് വിദഗ്ധൻ ഡോ. വിനോദ് ഭട്ടതിരിപ്പാട് പറയുന്നു. ടെലികോം സേവനദാതാക്കളിൽനിന്ന് ഇവരുടെ ഇൻറർനെറ്റ് ഉപയോഗത്തിെൻറ ‘െഎ.പി ഡമ്പ്’ ശേഖരിച്ച് പരിശോധിച്ചാൽ വിവരങ്ങൾ എളുപ്പം മനസ്സിലാക്കാം. ബ്ലൂവെയ്ലിേൻറതിന് സമാനസ്വഭാവമുള്ള എട്ട് ഗെയിമുകൾ കൂടിയുള്ളതായും സൈബർ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.