ഷംസുദ്ദീൻ, അബ്ദുൽ ജബ്ബാർ

പച്ചക്കറി വണ്ടിയിൽ കടത്തിയ 71.50 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി

വളാഞ്ചേരി: പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന 71,50,000 രൂപയുടെ കുഴൽപണം വളാഞ്ചേരിയിൽ പിടികൂടി. തിങ്കളാഴ്ച പുലർച്ച മൂന്നോടെ വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്‍റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.

കോയമ്പത്തൂരിൽ നിന്ന് കോട്ടക്കലിലേക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന മിനി ഗുഡ്സിന്‍റെ ഡാഷ് ബോർഡിനുള്ളിലും സീറ്റിനടിയിലുമായി ഏഴ് ബണ്ടിലുകളായാണ് പണം സൂക്ഷിച്ചിരുന്നത്. വാഹനം ഓടിച്ചിരുന്ന കൊപ്പം സ്വദേശി കല്ലിങ്ങൽ ഷംസുദ്ദീൻ (42), സഹായിയായ കൊപ്പം ഇടത്തോൾ അബ്ദുൽ ജബ്ബാർ (36 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

വാഹന പരിശോധനക്കിടെ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ 10 കോടിയോളം രൂപയാണ് വളാഞ്ചേരി പൊലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കി ആദായനികുതി വകുപ്പിനേയും എൻഫോഴ്സ്മെന്‍റിനേയും അറിയിക്കുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ. നൗഷാദ്, സി.പി.ഒമാരായ റഷീദ്, സൈലേഷ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - black money in a vegetable cart was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.