കോഴിക്കോട്: ബി.ജെ.പിയുടെ പൗരത്വ ഭേദഗതി നിയമ വിശദീകരണ യോഗം നടക്കുന്നതിന് മുന്നോടിയായി നരിക്കുനിക്കും ക ുറ്റ്യാടിക്കും പുറമെ എകരൂർ എസ്റ്റേറ്റ് മുക്കിലും വ്യാപാരികളുടെ കടയടച്ച് പ്രതിഷേധം.
വൈകുന്നേരം അഞ്ച ് മണിയോടെയാണ് ബി.ജെ.പിയുടെ പൗരത്വ ഭേദഗതി നിയമ വിശദീകരണ പൊതുയോഗം. ഇതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ ഒന്നടങ്കം മൂന്ന് മണിയോടെ കടകളടച്ച് സ്ഥലം വിട്ടത്. ബി.ജെ.പി നടപടികളോട് പ്രതിഷേധ സൂചകമായാണ് കടകൾ അടച്ചിടുന്നതെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
കുറ്റ്യാടിയിലും നരിക്കുനിയിലും സമാനമായി പൊതുയോഗം തുടങ്ങുന്നതിന് മുന്നേ വ്യാപാരികൾ കടയടച്ച് വീട്ടിൽ പോയിരുന്നു. ഇതിന് തുടർച്ചയായാണ് എകരൂർ എസ്റ്റേറ്റ് മുക്കിലേക്കും പ്രതിഷേധം വ്യാപിച്ചത്. ആലപ്പുഴയിലെ വളഞ്ഞവഴിയിലാണ് ഇത്തരത്തിലുള്ള പ്രതിഷേധത്തിന് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.