തിരുവനന്തപുരം: ഉത്തരേന്ത്യയിൽ രാമനെയെന്നപോലെ ബി.ജെ.പി ദക്ഷിണേന്ത്യയിൽ അയ്യപ്പനെ വോട്ടിന് ഉപയോഗിക്കുകയാണ െന്ന് ശശി തരൂർ എം.പി. പ്രസ് ക്ലബിൽ അഖിലേന്ത്യ പ്രഫഷനൽസ് കോൺഗ്രസ് (എ.ഐ.പി.സി) നടത്തിയ ‘ശബരിമല: സുപ്രീംകോടതിവിധി യും ഭരണഘടനാവകാശവും’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല യുവതിപ്രവേശനം തീപിടിക്കുന്ന പ്രശ്നമാക്കിയത് രാഷ്ട്രീയ പാർട്ടികളാണ്. ഇപ്പോഴത് സമൂഹത്തെ വിഭജിക്കുന്ന വിഷയമായി. ജനാധിപത്യത്തിൽ ജനങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കണം. സാധാരണ ജനങ്ങളുടെ പ്രതിരോധം കാണുമ്പോൾ, അവർക്ക് കോടതിവിധി ഉൾക്കൊള്ളാനായിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. വിശ്വാസവും ആചാരവും നോക്കണം.
ജഡ്ജിമാർ പഠിച്ചത് ഭരണഘടനയും നിയമങ്ങളുമാണ്. പുരുഷന്മാരെ കയറ്റാത്ത ക്ഷേത്രങ്ങളുണ്ട്. അവിടെ പുരുഷന്മാർക്ക് അനുമതി നൽകിയാൽ പവിത്രത നഷ്ടപ്പെടുമെന്നാണ് വിശ്വാസം. ഇപ്പോഴത്തെ അവസ്ഥ തുടരണമെന്നാണ് വിശ്വാസികൾ പറയുന്നത്, അതാണ് കോൺഗ്രസിെൻറ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.