അമ്പലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിലൂടെ ഹിന്ദുത്വ വോട്ടുകളാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി. അറവുകാട് പ്രഖ്യാപന സമ്മേളനത്തിെൻറ 50ാം വാർഷികം പുന്നപ്രയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതത്തിെൻറ പേരിലുള്ള വേർതിരിവ് അംഗീകരിക്കാനാവില്ല. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആദ്യം പറഞ്ഞതിലൂടെ ഇടതുപക്ഷത്തിെൻറ ആർജവ നിലപാടാണ് കേരള സർക്കാർ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥ തീവ്രപരിചരണ വിഭാഗത്തിലാെണന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് തന്നെ സമ്മതിച്ചതായും െയച്ചൂരി ചൂണ്ടിക്കാട്ടി.
അറവുകാട് സമ്മേളനങ്ങൾപോലുള്ളവ കേരളത്തിെൻറ സാമൂഹിക പുരോഗതിയിൽ വരുത്തിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയാറാകണം. കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഒട്ടേറെ അവകാശങ്ങളാണ് ഇതിലൂടെ ലഭിച്ചത്.
ഇത്തരം സമരങ്ങളും സമ്മേളനങ്ങളും പുതിയ കാലത്ത് ആവർത്തിക്കപ്പെടണം. ജനുവരി എട്ടിന് നടക്കുന്ന പൊതുപണിമുടക്കിൽ കേരളത്തിലെ മുഴുവൻ തൊഴിലാളികളും അണിചേരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.