കൊച്ചി: െഎ.ജി മനോജ് എബ്രഹാമിനെതിരായി മോശം പരാമർശം നടത്തിയ കേസിൽ ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനെതിരെ പ്രകോപനപരമായി പ്രസംഗിച്ചതിനും ഭീഷണിപ്പെടുത്തിയതിനും എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വൈകീട്ട് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായ ഗോപാലകൃഷ്ണനെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഒക്ടോബർ 30ന് ഐ.ജി ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിെൻറ ഉദ്ഘാടന പ്രസംഗത്തിലാണ് ഗോപാലകൃഷ്ണൻ ഐ.ജിയെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ചത്.
ഐ.ജി മനോജ് എബ്രഹാമെന്ന പൊലീസ് നായാണ് ശബരിമലയില്‍ അക്രമമുണ്ടാക്കിയതെന്നായിരുന്നു പരാമർശം. സാധാരണ പൊലീസ് നായ്ക്ക് അന്തസ്സുണ്ടെന്നും എന്നാല്‍ അന്തസ്സില്ലാത്ത പൊലീസ് നായാണ് മനോജ് എബ്രഹാമെന്നുമായിരുന്നു ഗോപാലകൃഷ്ണെൻറ അധിക്ഷേപം. ഐ.ജിക്കെതിരെ പ്രസംഗിച്ചത് തെറ്റായിപ്പോയെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞതായി എ.സി.പി കെ. ലാൽജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.