ശ്രീകൃഷ്ണപുരം (പാലക്കാട്): യുവമോർച്ച കരിമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ആനന്ദിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻറ് കിളയിൽ ജയശങ്കറാണ് അറസ്റ്റിലായത്.
ആഗസ്റ്റ് മൂന്നിനാണ് ജയശങ്കറിനൊപ്പം യാത്രചെയ്യുമ്പോൾ ആനന്ദിനെ ഒരുസംഘം ആളുകൾ തോട്ടരയിൽവെച്ച് തട്ടിക്കൊണ്ടുപോയതായി പരാതിയുണ്ടായത്. ജയശങ്കറാണ് ശ്രീകൃഷ്ണപുരം പൊലീസിൽ പരാതിപ്പെട്ടത്. ഇരുവരും സഞ്ചരിച്ച വാഹനം കാറിൽ വന്നവർ തടഞ്ഞുനിർത്തി ആനന്ദിനെ ബലമായി പിടിച്ചിറക്കി കൊണ്ടുപോയെന്നാണ് ഇയാൾ പൊലീസിൽ മൊഴിനൽകിയത്. അന്നു രാത്രി മങ്കര പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ കാർ പിടികൂടി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും ആനന്ദിനെ രക്ഷിക്കാൻ പൊലീസിന് സാധിച്ചു. ഇതോടെയാണ് സത്യാവസ്ഥ പുറത്തായത്.
സംഭവത്തിൽ ജയശങ്കറിന് നിർണായക പങ്കുള്ളതായി എസ്.ഐ പറഞ്ഞു. കേസിൽ ഒന്നാം പ്രതിയാണിയാൾ. മറ്റു പ്രതികൾ ഒളിവിലാണ്. പിടിയിലായ ഡ്രൈവർ അജീഷ് ജാമ്യത്തിൽ ഇറങ്ങി. ഒറ്റപ്പാലത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ജയശങ്കറിനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.