കൊച്ചി: മതമേലധ്യക്ഷെൻറ അലങ്കാരങ്ങളും രാഷ്ട്രീയ, പൊലീസ് നേതൃത്വങ്ങളുടെ ആശീർവാദവുംകൊണ്ട് പ്രതിരോധക്കോട്ട ചമച്ച ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിെൻറ അറസ്റ്റ് അനിവാര്യമാക്കിയ ഘടകങ്ങൾ നിരവധി. 2014നും ’16നും ഇടയിൽ 13 തവണ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതി നൽകി 87ാം നാൾ ഫ്രാേങ്കാ അറസ്റ്റിലാകുേമ്പാൾ സംസ്ഥാന പൊലീസിെൻറ അസാധാരണ നടപടിക്രമങ്ങളും അതിനുപിന്നിലുണ്ട്. അറസ്റ്റ് ഒഴിവാക്കാനുള്ള രാഷ്ട്രീയ, പൊലീസ് താൽപര്യങ്ങൾ ശക്തമായ തെളിവുകൾക്കും സമ്മർദങ്ങൾക്കും മുന്നിൽ ദുർബലമാവുകയായിരുന്നു.
ആദ്യമായി ഒരുബിഷപ് ഇത്തരം കേസിൽ പ്രതിസ്ഥാനത്തുവന്നത് സർക്കാറിനും പൊലീസിനും ഉയർത്തിയ വെല്ലുവിളി ചെറുതല്ല. ശക്തമായി പ്രതികരിക്കാൻ രാഷ്ട്രീയനേതൃത്വങ്ങളും ഇച്ഛാശക്തിയോടെ മുന്നോട്ടുപോകാൻ പൊലീസും ആദ്യഘട്ടത്തിൽ മടിച്ചു. അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും കേരളത്തിലെ വിവിധ ജില്ലകളിലേക്കും നീണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ജലന്ധറിൽ ബിഷപ്പിെൻറ ചോദ്യം ചെയ്യൽപോലും നാടകമാണെന്ന് ആരോപണം ഉയർന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചി നഗരമധ്യത്തിൽ കന്യാസ്ത്രീകളുടെ സമരപ്പന്തൽ ഉയർന്നത്. സമരത്തിന് ലഭിച്ച ബഹുജന പിന്തുണ സർക്കാറിനെയും പൊലീസിനെയും ഞെട്ടിച്ചു.
മൂന്നുദിവസമായി 15 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിൽ ബിഷപ്പ് പറഞ്ഞത് കള്ളമാണെന്ന് വെളിപ്പെട്ടതോടെ അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് അറസ്റ്റ് ഉടൻ വേണമെന്ന നിലപാടെടുത്തു. എന്നാൽ, മൊഴികളുടെ അന്തിമ വിശകലനവും നിയമോപദേശം തേടലുമടക്കം നടപടി പൂർത്തിയായിട്ടുമതി എന്നായി െഎ.ജിയും കോട്ടയം എസ്.പിയുമടക്കമുള്ളവർ. കോടതിയിൽ തിരിച്ചടി ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെങ്കിൽ അറസ്റ്റ് ആകാമെന്ന ഡി.ജി.പിയുടെ നിർദേശവും തെളിവുകൾ അറസ്റ്റിന് പര്യാപ്തമാണെന്ന നിയമോപദേശവും അന്വേഷണസംഘത്തിന് ആത്മവിശ്വാസമേകി.
ഫ്രാേങ്കായുടെ മൊഴികളുടെ അന്തിമവിശകലനംകൂടി കഴിഞ്ഞതോടെ അറസ്റ്റ് അനിവാര്യമായി. സംശയത്തിെൻറ തരിയെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ അറസ്റ്റ് പാടില്ലെന്നായിരുന്നു സർക്കാർ നിലപാട്. അതുകൊണ്ടുതന്നെ എല്ലാ പഴുതും അടച്ചാണ് അവസാനഘട്ടത്തിൽ പൊലീസ് നീങ്ങിയത്. സമാന കേസുകളിൽ ഒരുപ്രതിക്കും ലഭിക്കാത്ത സംരക്ഷണവും സുരക്ഷയും ഫ്രാേങ്കാക്ക് ഒരുക്കാൻ പൊലീസ് മത്സരിച്ചതും കേസിെൻറ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.