കൊച്ചി: മൂന്നാം ദിനം ചോദ്യം ചെയ്യൽ ആരംഭിക്കുമ്പോൾ തന്നെ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലാകുമെന്ന സൂചനയുണ്ടായിരുന്നു. ഇക്കാര്യം രാവിലെ തന്നെ ബിഷപ്പിനോട് അന്വേഷണ സംഘം സൂചിപ്പിച്ചിരുന്നു. എന്നാൽ, അറസ്റ്റ് സംബസിച്ച് അന്വേഷണ സംഘത്തിനും ഉന്നത ഉദ്യോഗസ്ഥർക്കും ഇടയിലുണ്ടായ അഭിപ്രായ ഭിന്നതയാണ് സ്ഥിരീകരണം വൈകിപ്പിച്ചത്.
രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിൽ തന്നെ ബിഷപ്പിെൻറ മൊഴികളിലെ വൈരുധ്യം വ്യക്തമായിരുന്നു. ബിഷപ്പിെൻറ വിശദീകരണത്തിലെ പൊരുത്തക്കേടുകൾ സ്ഥിരീകരിക്കാൻ രാവിലെ തന്നെ കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. തുടർന്ന് ബിഷപ്പിെൻറ മൊഴികളിലെ പൊരുത്തക്കേടുകളും വാദങ്ങളിലെ പൊള്ളത്തരങ്ങളും സാക്ഷിമൊഴികളും സാഹചര്യ, സാങ്കേതിക തെളിവുകളും നിരത്തി ഖണ്ഡിച്ചു. തുടർന്ന് അറസ്റ്റ് അനിവാര്യമെന്ന് ബിഷപ്പിനെയും ബന്ധുക്കളെയും അഭിഭാഷകരെയും ജലന്ധർ രൂപത പി.ആർ.ഒയെയും അറിയിച്ചു. ബിഷപ്പിന് ആവശ്യമായ വസ്ത്രങ്ങൾ ഉൾപ്പെടെ എത്തിക്കാൻ ക്രമീകരണങ്ങളും ചെയ്തു.
ഉച്ച കഴിഞ്ഞതോടെ അറസ്റ്റ് നടപടി ആരംഭിച്ചു. എന്നാൽ, വൈകീട്ടും അറസ്റ്റ് സംബന്ധിച്ച സ്ഥിരീകരണമുണ്ടായില്ല. ഇക്കാര്യത്തില്‍ വ്യക്തത തേടി കോട്ടയം എസ്.പി ഹരിശങ്കര്‍ ഐ.ജി വിജയ് സാഖറെയെ സമീപിച്ചശേഷമാണ് സ്ഥിരീകരണമുണ്ടായത്.
‘സാക്ഷികൾക്ക് ഭീഷണി’
കൊച്ചി: ഫ്രാേങ്കാ മുളയ്ക്കൽ ജാമ്യത്തിലിറങ്ങുന്നത് സാക്ഷികൾക്ക് ഭീഷണിയാകുമെന്ന് പൊലീസ്. ബിഷപ്പിെൻറ ആളുകൾ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സാക്ഷികളെ സ്വാധീനിക്കാനും അപായപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതിന് നിലവിൽ ഫ്രാേങ്കായുടെ ആളുകൾക്കെതിരെ കേസുണ്ട്. ഇത് കണക്കിലെടുക്കുേമ്പാൾ ബിഷപ്പിന് ജാമ്യം അനുവദിക്കുന്നത് അപകടകരമാണെന്നാണ് പൊലീസിെൻറ വാദം. തനിക്കെതിരായ പീഡന പരാതി പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ബിഷപ് മകളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഒരു കന്യാസ്ത്രീയുടെ പിതാവ് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.