കോഴിക്കോട്: പക്ഷിപ്പനി വ്യാപിക്കാതിരിക്കാനുള്ള നടപടികൾ തുടരുന്നതിെൻറ ഭാഗമാ യി വേങ്ങേരിയിലും വെസ്റ്റ് െകാടിയത്തൂരിലുമായി തിങ്കളാഴ്ച 2058 പക്ഷികളെ കൂടി കൊന്ന ൊടുക്കി. 1181 വളർത്തുകോഴികൾ, 53 താറാവുകൾ, 99 അലങ്കാരപ്പക്ഷികൾ, 26 മറ്റു പക്ഷികൾ എന്നിവെ യയാണ് കൊന്നത്. വിവിധ പക്ഷികളുടേതായി 509 മുട്ടകളും 114 കിലോ തീറ്റയും നശിപ്പിച്ചു.
പക്ഷികെള കൊല്ലുന്ന ദൗത്യം ചൊവ്വാഴ്ചയും തുടരും. ഒരാഴ്ച കൂടി നടപടി പുരോഗമിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. ഒരു ഡോക്ടർ, നാല് ലൈവ് സ്റ്റോക് ഇൻസ്പെക്ടർ, ഒരു അറ്റൻഡർ എന്നിവരടങ്ങിയ 24 റാപ്പിഡ് റെസ്പോൺസ് ടീമുകളാണ് ദൗത്യത്തിൽ പെങ്കടുത്തത്.
തിങ്കളാഴ്ച മാത്രം 294 വീടുകളിൽ സംഘം സന്ദർശിച്ചുവെന്ന് മൃഗസംരക്ഷണ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. പ്രദീപ് കുമാർ പറഞ്ഞു. വെസ്റ്റ് കൊടിയത്തൂരിൽ രാവിലെ പത്തിനും വേങ്ങേരിയിൽ 8.30നുമാണ് നടപടികൾ തുടങ്ങിയത്. ഉച്ചക്ക് 1.30 ഒാടുകൂടി അവസാനിച്ചു.
ഇറച്ചിക്കോഴികളില്‍ പക്ഷിപ്പനിയില്ല –പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷൻ
മലപ്പുറം: കോഴിക്കോട് ജില്ലയിലെ രണ്ട് ഫാമുകളില്‍ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടര്‍ന്ന് അടിസ്ഥാനരഹിതമായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പക്ഷിപ്പനി പകരുന്നത് ബ്രോയിലര്‍ കോഴികളിലൂടെയാണെന്ന തെറ്റായ പ്രചാരണം വ്യാപകമായി നടക്കുന്നു. മുട്ടക്കോഴികളിലോ ഇറച്ചിക്കോഴികളിലോ ഈ വൈറസ് സ്ഥിരമായി നിലനിൽക്കില്ല.
ദേശാടനപക്ഷികള്‍ മുഖേനയോ മറ്റെന്തെങ്കിലും മാര്‍ഗത്തിലൂടെയോ ആണ് ഇവ പടരുന്നത്. പാകം ചെയ്ത ഭക്ഷണത്തില്‍നിന്നോ മുട്ടയില്‍നിന്നോ രോഗം പടരാനുള്ള സാധ്യതയില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.