അഗളി: ശബരിമല പ്രവേശനത്തിന് ശ്രമിച്ച അധ്യാപിക ടി.വി. ബിന്ദു (ബിന്ദു തങ്കം കല്യാണി) അഗളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായി എത്തിയതിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി നാമജപയാത്ര സംഘടിപ്പിച്ചു. അഗളി അയ്യപ്പക്ഷേത്രത്തിൽനിന്ന് ആരംഭിച്ച നാമജപയാത്ര സ്കൂൾഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. അഞ്ഞൂറോളം ആളുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നെങ്കിലും 60 പേർ മാത്രമാണ് പ്രതിഷേധത്തിനെത്തിയത്. സ്കൂളിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ കവാടം അടച്ചിട്ടാണ് പൊലീസ് തടഞ്ഞത്.
അധ്യാപിക കോഴിക്കോട് നിന്ന് അട്ടപ്പാടിയിലേക്ക് സ്ഥലം മാറിയെത്തിയത് അയ്യപ്പഭക്തരായ വിദ്യാർഥികൾക്കെതിരെയുള്ള വെല്ലുവിളിയാണെന്ന് കർമസമിതി ആരോപിച്ചു. സ്ഥലംമാറ്റുന്നത് വരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി. സ്ഥലം മാറിയെത്തിയ അധ്യാപിക ഒക്ടോബർ 29നാണ് അഗളി സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്. ജോലിചെയ്യാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് അധ്യാപിക അഗളി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.