തിരുവനന്തപുരം: നിയമസഭ പാസാക്കിയ ശേഷിക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യാഴാഴ്ച ബന്ധപ്പെട്ട മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് ഏഴിനാണ് ഗവർണർ തിരുവനന്തപുരത്ത് എത്തുക. അതിനു ശേഷമാകും കൂടിക്കാഴ്ച. മന്ത്രിമാരായ ആർ. ബിന്ദു, പി. രാജീവ്, വി.എൻ. വാസവൻ, ജെ. ചിഞ്ചുറാണി എന്നിവരുമായി കൂടിക്കാഴ്ചക്ക് ഗവർണർ ചീഫ് താൽപര്യമറിയിച്ചിട്ടുണ്ട്.
നിലവിൽ ഒപ്പിടാത്ത ബില്ലുകളിൽ പകുതിയെങ്കിലും ഗവർണർ ഇതിനുശേഷം അംഗീകരിച്ചേക്കും. അതേസമയം സർവകലാശാല ചാൻസലർ സ്ഥാനത്ത് ഗവർണറെ നീക്കുന്ന രണ്ട് ബില്ലുകളിലും വി.സി സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ സ്വാധീനമില്ലാതാക്കുന്ന ബില്ലുകളിലും ഗവർണർ ഒപ്പുവെച്ചേക്കില്ല. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഗവർണർ തുടർനടപടി സ്വീകരിക്കുന്നത്. ഗവര്‍ണറുമായി സമവായം സൃഷ്ടിക്കാന്‍ മന്ത്രിമാരായ പി. രാജീവും ബിന്ദുവും കൊച്ചിയില്‍ അദ്ദേഹത്തെ കാണാന്‍ അനുമതി ചോദിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ തയാറായിരുന്നില്ല. ബില്ലുകളുമായി ബന്ധപ്പെട്ട മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നാണ് ഗവർണറുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.