തിരുവനന്തപുരം: മാവോവാദി വധത്തിലും കോഴിക്കോട്ട് യു.എ.പി.എ ചുമത്തിയതിലും മുഖ്യ മന്ത്രി പിണറായി വിജയന് ‘ബിഗ് സല്യൂട്ട്’ അർപ്പിച്ച് ബി.ജെ.പി സംസ്ഥാന സമിതിയംഗം കെ. കുഞ്ഞിക്കണ്ണൻ. ‘മുൻ ജനറൽ സെക്രട്ടറിയും പി.ബി അംഗങ്ങളും യു.എ.പി.എ ചുമത്തിയതിെനതിര െ അരിവാൾ വീശുേമ്പാൾ അതവിടെ ഇരിക്കെട്ട എന്ന നിലപാട് സ്വീകരിക്കാൻ വിജയനേ പറ്റൂ’വെന്ന് ‘ജന്മഭൂമി’ റസിഡൻറ് എഡിറ്റർ കൂടിയായ അദ്ദേഹം പറഞ്ഞു.
‘ജന്മഭൂമി’യിൽ ശനിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിൽ കോൺഗ്രസ്-സി.പി.െഎ ഭരണകാലത്ത് നടന്ന നക്സൽ വേട്ടയുടെ പേരിൽ ഇരുപാർട്ടിയെയും രൂക്ഷമായി വിമർശിച്ചു. ഒപ്പം അടിയന്തരാവസ്ഥ കാലത്തേറ്റ മർദനം അടക്കം ഉയർത്തി പിണറായിയെ കണക്കിലേറെ പ്രശംസിക്കുകയും ചെയ്തു. ലേഖനത്തിൽനിന്ന്: ‘പാർട്ടിക്കകത്ത് കോലാഹലം ഉയരുേമ്പാഴും നിയമസഭയിൽ ഒരു വിഭാഗക്കാർ പിതൃശൂന്യ നിലപാെടടുക്കുന്ന സമയത്തും മാവോവാദികൾ ആട്ടിൻകുട്ടികളല്ലെന്ന് ഒരു മാർക്സിസ്റ്റ്കാരന് പറയാൻ തോന്നിയത് നിസ്സാര കാര്യമല്ല.
മാവോവാദി വേട്ടയിൽ പിണറായി വിജയനാണ് ശരിയെന്ന് തോന്നിപ്പോവുകയാണ്. സ്രാവ് സഖാക്കൾക്ക് വിരുദ്ധ നിലപാട് സ്വീകരിക്കാൻ പിണറായി വിജയൻ തയാറായിരിക്കുന്നു. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാറായതാകാം കാരണം. അടിയന്തരാവസ്ഥ കാലത്ത് ഏറ്റ പൊലീസ് മർദനത്തെ കുറിച്ചുള്ള പിണറായിയുടെ നിയമസഭ പ്രസംഗത്തിനായി ’ജന്മഭൂമി’ എഡിറ്റോറിയൽ േപജ് പൂർണമായും നീക്കിവെച്ചുവെന്നും ലേഖനം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.