തിരുവനന്തപുരം: സ്വതന്ത്രമായ മാധ്യമലോകമാണ് ജീവസ്സുള്ള ജനാധിപത്യത്തിെൻറ അടയാളമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള മീഡിയ അക്കാദമിയുടെ 2017-18 ലെ മാധ്യമ അവാർഡുകൾ മാസ്കറ്റ് ഹോട്ടലിൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
കരിയർ എന്നതിലുപരി ദുർബല വിഭാഗങ്ങൾക്കും നാവില്ലാത്തവർക്കുവേണ്ടിയും ശബ്ദിക്കാൻ മാധ്യമപ്രവർത്തർക്കാകണമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച മുഖപ്രസംഗത്തിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ് ‘മാധ്യമം’ എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിമിനുവേണ്ടി തിരുവനന്തപുരം ചീഫ് ഒാഫ് ബ്യൂറോ ഇ. ബഷീർ ഏറ്റുവാങ്ങി. ‘ആധാറിനെ ആർക്കറിയാം’ എന്ന തലക്കെട്ടിൽ വി.എം. ഇബ്രാഹിം എഴുതിയ മുഖപ്രസംഗമാണ് അവാർഡിന് അർഹമായത്.
ചൊവ്വര പരമേശ്വരൻ അവാർഡ് കെ. സുജിത്തും (മംഗളം), എൻ.എൻ. സത്യവ്രതൻ അവാർഡ് ഷാജൻ സി. മാത്യുവും (മലയാള മനോരമ), ഡോ: മൂർക്കന്നൂർ നാരായണൻ അവാർഡ് കെ.വി. രാജശേഖരനും (മാതൃഭൂമി), ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള അവാർഡ് എം.ടി. വിധുരാജും (മലയാള മനോരമ), ദൃശ്യമാധ്യമപ്രവർത്തനത്തിനുള്ള അവാർഡ് എ.എ. ശ്യാംകുമാറും (ഏഷ്യാനെറ്റ് ന്യൂസ്) ഏറ്റുവാങ്ങി.
കോഴിക്കോട് ഫാറൂഖ് കോളജ് മാഗസിെൻറ ‘മറു’, പൂക്കോട് ഗവ. വെറ്ററിനറി ആനിമൽ സയൻസ് കോളജിെൻറ ‘കുളി പ്രത്യയം’, കോഴിക്കോട് ഗവ. മെഡിക്കൽ കോളജിെൻറ ‘ഒരു ദുരാത്മാവിെൻറ പറ്റുപുസ്തകം’ എന്നിവ കോളജ് മാഗസിൻ വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.
തൃശൂർ കേരളവർമ കോളജിെൻറ ‘സെക്കൻഡ്സി’നാണ് പ്രോത്സാഹന സമ്മാനം. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു.
വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മീഡിയ അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ്, അക്കാദമി വൈസ് ചെയർമാൻ ദീപു രവി, ജനറൽ കൗൺസിൽ അംഗം സരസ്വതി നാഗരാജൻ, സെക്രട്ടറി ടി.സി. ചന്ദ്രഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ. എം. ശങ്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.