തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് കാര്‍ ഒാടിച്ചത് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നെന്ന് ഫോറന്‍സിക് സയന്‍സ് ലാബിെൻറ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഫിസിക്സ് ഡിവിഷേൻറത് ഒഴികെയുള്ള റിപ്പോര്‍ട്ടുകള്‍ ലാബ് അധികൃതര്‍ അന്വേഷണ സംഘത്തിന് കൈമാറി. വാഹനത്തിെൻറ വേഗം കണ്ടുപിടിക്കാൻ അന്വേഷണ സംഘം വെള്ളയമ്പലത്തെ കെ.എഫ്.സിക്ക് മുന്നില്‍നിന്നുള്ള ദൃശ്യം ഫോറന്‍സിക് ലാബില്‍ നല്‍കിയിരുന്നു. ദൃശ്യം പരിശോധിച്ചാണ് വാഹനം അമിതവേഗത്തിലായിരുന്നെന്ന് കണ്ടെത്തിയത്.
വാഹനത്തിെൻറ വേഗത സംബന്ധിച്ച എൻ.എ.ബി.എൽ അക്രഡിറ്റേഷെൻറ പുതിയ മാനദണ്ഡപ്രകാരം തയാറാക്കേണ്ട അന്തിമ റിപ്പോര്‍ട്ട് മാത്രമാണ് ഇനി നല്‍കാനുള്ളത്. ഫോറന്‍സിക് ലാബില്‍ നിന്നുള്ള ഫലം വൈകുന്നതുകൊണ്ടാണ് കേസില്‍ കുറ്റപത്രം നല്കാന് താമസിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് മ്യൂസിയത്തിന് സമീപം പബ്ലിക് ഒാഫിസിന് മുന്നിലാണ് ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ച് ബഷീർ കൊല്ലപ്പെട്ടത്.
െഎ.എ.എസുകാരനായ ശ്രീറാം മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ ഉൾപ്പെടെ പറഞ്ഞെങ്കിലും പൊലീസ് കൃത്യസമയത്ത് രക്തപരിശോധന നടത്താത്തതിനെ തുടർന്ന് അത് തെളിയിക്കാനായില്ല. കാർ അമിതവേഗത്തിലായിരുന്നെന്ന് തെളിയിക്കാൻ കാമറ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ആ സാഹചര്യത്തിലാണ് ഫോറൻസിക് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോൾ ജാമ്യത്തിലാണ്. സർക്കാർതല അന്വേഷണവും നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.