ബാര്‍ കോഴക്കേസ്: ഫെബ്രുവരി  16നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി നജ്മല്‍ ഹസന്‍ ദീര്‍ഘ അവധിയില്‍ പ്രവേശിച്ചതായി വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം തള്ളിയ കോടതി ഫെബ്രുവരി 16നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് അഭിഭാഷകനോട് ആവശ്യപ്പെട്ടു. ബാര്‍ കോഴക്കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍. സുകേശന്‍ അന്വേഷണം അട്ടിമറിച്ചതായി ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനത്തെുടര്‍ന്നാണ് കോടതി രണ്ടാംവട്ടം തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

 മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി നേരിട്ട് ഇടപെട്ട് കേസ് ഡയറി ഉള്‍പ്പെടെ തിരുത്തിയെന്നും ഡയറക്ടര്‍ പെന്‍ഡ്രൈവില്‍ കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്നുമാണ് സുകേശന്‍ വെളിപ്പെടുത്തിയത്. കെ.എം. മാണിയെ കുറ്റമുക്തനാക്കിയാണ് ഇരുവട്ടവും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആദ്യതവണ വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയത്തെുടര്‍ന്നാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

Tags:    
News Summary - bar scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.