ബാർ കോഴക്കേസ്: അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വീണ്ടും ഹൈകോടതി

കൊച്ചി: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി സർക്കാറിനോട് നിർദേശിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നേരേത്ത നിർദേശിച്ചിരുന്നു. എന്നാൽ, സർക്കാർ കൂടുതൽ സമയം തേടിയതിനെ തുടർന്ന് ഒക്ടോബർ നാലിനകം സമർപ്പിക്കാനുള്ള നിർദേശത്തോടെ ഹരജി അന്ന് പരിഗണിക്കാൻ മാറ്റി. തനിക്കെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം. മാണി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

താൻ ധനമന്ത്രിയായിരിക്കെ ബാർ ലൈസൻസ് പുതുക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് വിജിലൻസ് രണ്ടുതവണ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവ് ലഭിച്ചില്ലെന്നും വീണ്ടും അന്വേഷണം നടത്തുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കെ.എം. മാണി ഹൈകോടതിയെ സമീപിച്ചത്. ഇൗ സാഹചര്യത്തിൽ തുടരന്വേഷണ ഉത്തരവും തനിക്കെതിരായ കേസും റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

Tags:    
News Summary - bar scam case- High court - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.