ബാലശങ്കറിന് സീറ്റുകിട്ടാത്തതിലെ നിരാശ; ആരോപണം തള്ളി വി.മുരളീധരൻ

ന്യൂഡൽഹി: സി.പി.എം-ബി.ജെ.പിയും തമ്മിൽ ധാരണയുണ്ടെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കറിന്‍റെ ആരോപണം തള്ളി വി.മുരളീധരൻ. സീറ്റ് കിട്ടാത്തതിലുള്ള നിരാശയാണ് ബാലങ്കറിനുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ ബാലശങ്കറിന് റോളില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

ബാലശങ്കർ ആർ.എസ്.എസിനോ ബി.ജെ.പിക്കോ എതിരായി പ്രവർത്തിക്കുന്നയാളല്ല. സീറ്റ് കിട്ടാത്തതിലെ നിരാശമൂലമാകും അദ്ദേഹത്തിൽ നിന്ന് ഇത്തരമൊരു വൈകാരിക പ്രകടനമുണ്ടായതെന്ന് മുരളീധരൻ. അതേസമയം, ബാലങ്കശറിന്‍റെ ആരോപണങ്ങളിൽ ആർ.എസ്.എസ് തന്നെ മറുപടി പറയുമെന്ന് കുമ്മനം രാജശേഖരൻ വിശദീകരിച്ചു.

കെ.സുരേന്ദ്രൻ നയിക്കുന്ന സംസ്ഥാന നേതൃത്വം സി.പി.എമ്മുമായി ഉണ്ടാക്കിയ കച്ചവടത്തിന്‍റെ അടിസ്ഥാനത്തിലാണ് തന്നെ ഒഴിവാക്കിയതെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ബാലശങ്കർ വ്യക്തമാക്കിയിരുന്നു. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ക്രിസ്ത്യന്‍ വിഭാഗവും ഒരു പോലെ തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചിരുന്നു. അതിനൊപ്പം ബി.ജെ.പിക്ക് ഇത്തവണ വിജയസാദ്ധ്യതയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂരെന്നും ബാലശങ്കർ പറയുന്നു.

ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വവും, എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയും എൻ.എസ്.എസും എനിക്കനുകൂലമായി രംഗത്തുണ്ടായിരുന്നു. ഇതിനെല്ലാം പുറമെ മണ്ഡലത്തിൽ ബന്ധുമിത്രാദികളടക്കം പതിനായിരം വോട്ടെങ്കിലും ഉണ്ട്. എന്നിട്ടും സീറ്റ് നിഷേധിച്ചതിന് പിന്നിൽ സി.പി.എമ്മും ബി.ജെ.പിയുമായിട്ടുള്ള ഡീലാണ്. ചെങ്ങന്നൂരും ആറന്മുളയിലും സി.പി.എമ്മിന്‍റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ഡീലെന്നും ബാലശങ്കർ ആരോപിച്ചിരുന്നു.

Tags:    
News Summary - Balashankar disappointed not getting a seat; V. Muraleedharan denies allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.