സംവിധായകന്‍ ബാലചന്ദ്രകുമാർ, നടൻ ദിലീപ്

നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ നിർണായകമാകുന്നു

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നടന്‍ ദിലീപ് നേരത്തെ കണ്ടുവെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അറിയിച്ചിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളിലുള്ള കാര്യങ്ങൾ ദിലീപിന്റെ ഹരജിയിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും മികച്ച സാങ്കേതിക വിദ്യയുള്ള സ്റ്റുഡിയോയിൽ ഇരുന്ന് ഇത് ദിലീപ് അടക്കമുള്ളവർ കണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

ദൃശ്യത്തിലുള്ള കാര്യങ്ങൾ കൃത്യമായി വിശദീകരിക്കുന്നതായിരുന്നു ദിലീപിന്‍റെ അഭിഭാഷകൻ സമർപ്പിച്ച ഹരജി. കാണാതെ ഇത്രയും കൃത്യമായി ദിലീപ് എങ്ങനെയാണ് കാര്യങ്ങൾ അറിഞ്ഞത് എന്ന ചോദ്യമാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്.

ദിലീപിന്‍റെ മുൻസുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ ശരിവെക്കുന്നതായിരുന്നു പ്രോസിക്യൂഷന്‍റെ ഈ വാദം. സാക്ഷിപ്പട്ടികയിലേക്ക് ബാലചന്ദ്രകുമാറിനെ കൂടി ഉൾപ്പെടുത്താൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. എ.ജിയുടെ നിയമോപദേശം കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് നീക്കം.

തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ബാലചന്ദ്രകുമാർ നേരത്തേ പറഞ്ഞിരുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ രണ്ട് ദിവസത്തിനുള്ളിൽ കോടതിയെ സമീപിക്കും. വിമൻ ഇൻ സിനിമ കലക്ടീവും ബാലചന്ദ്രകുമാറിന് സംരക്ഷണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - Balachandra Kumar's revelation is crucial in the case of attacking the actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.