തിരുവനന്തപുരം: ബാലഭാസ്കറിെൻറയും മകളുടെയും മരണത്തിന് കാരണമായ അപകടത്തിെൻറ സത്യാവസ്ഥ കണ്ടെത്താൻ പൊലീസ് ശാസ്ത്രീയ തെളിവുകൾക്ക് പിന്നാലെ. രക്തസാമ്പിളുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഒരിക്കൽകൂടി പരിശോധിക്കുമെന്നും അതിനുശേഷമേ വാഹനം ഓടിച്ചത് ആരാണെന്ന് കണ്ടെത്താൻ സാധിക്കൂവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
പള്ളിപ്പുറത്ത് ദേശീയപാതയിൽ സെപ്റ്റംബർ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽെപട്ടത്. കാർ ഓടിച്ചിരുന്നത് താനല്ലെന്നും ബാലഭാസ്കറായിരുന്നെന്നും ഡ്രൈവർ അർജുൻ ആശുപത്രിയിൽെവച്ച് മൊഴി നൽകിയിരുന്നു. എന്നാൽ, ഇതിന് വിരുദ്ധമായാണ് ബാലഭാസ്കറിെൻറ ഭാര്യ ലക്ഷ്മി മംഗലപുരം പൊലീസിൽ മൊഴി നൽകിയത്. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് അർജുൻ ആയിരുന്നെന്നും താനും മകളും മുൻ സീറ്റിലും ബാലഭാസ്കർ പിന്നിലും ആയിരുന്നെന്നുമാണ് ലക്ഷ്മിയുടെ മൊഴി. മൊഴികളിൽ വൈരുധ്യം കണ്ടതോടെ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിെൻറ പിതാവ് ഡി.ജി.പിക്ക് പരാതി നൽകി. തുടർന്നാണ് അപകടം നടന്ന കാറിൽനിന്ന് രക്തസാമ്പിളുകളടക്കം മെഡിക്കൽ കോളജിലെ ഫോറൻസിക് വിദഗ്ധർ ശേഖരിച്ചത്. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ബാലഭാസ്കറാണെന്നാണ് സാക്ഷിമൊഴികൾ.
അഞ്ചുപേരാണ് ഇത്തരത്തിൽ മൊഴി നൽകിയത്. ഇത് സ്ഥിരീകരിക്കാനായി കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാർ പറഞ്ഞു. അപകടസമയത്ത് ശരീരത്തിലേറ്റ മുറിപ്പാടുകളുടെ ആഴം, ശരീരത്തിനുണ്ടായ ആഘാതം എന്നിവയിലൂടെയും സീറ്റിലും സ്റ്റിയറിങ്ങിലും പടർന്ന രക്തത്തിൽനിന്നും വാഹനം ഓടിച്ചിരുന്നത് ആരാണെന്ന് തിരിച്ചറിയാൻ കഴിയുമെന്നാണ് വിശ്വാസം. ഇതുസംബന്ധിച്ച് രണ്ടുദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.