കലാഭവൻ സോബിയെ വീ‍ണ്ടും നുണ പരിശോധനക്ക് വിധേയനാക്കി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയെ സി.ബി.ഐ വീണ്ടും നുണ പരിശോധന നടത്തി. കൊച്ചിയിലെ സി.ബി.ഐ ഓഫീസിൽ വെച്ചാണ് നുണപരിശോധന നടന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ബാലഭാസ്‌കറിന്റെ മരണത്തിൽ തുടക്കം മുതൽ തന്നെ കലാഭവൻ സോബി ദുരൂഹത ആരോപിച്ചിരുന്നു. അപകടം ഉണ്ടാകുന്നതിന് മുൻപ് അജ്ഞാതര്‍ ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാറിൻറെ ചില്ല് തകര്‍ത്തിരുന്നുവെന്ന് സോബി സി.ബി.ഐയോട് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും നുണ പരിശോധന നടത്തിയത്. സംശയിക്കുന്നവരുടെ ഫോട്ടോ പരിശോധിക്കുന്നതിനായി അടുത്തയാഴ്ച സി.ബി.ഐ തന്നെ വീണ്ടും വിളിപ്പിച്ചിട്ടുണ്ടെന്ന് സോബി അറിയിച്ചു.

കഴിഞ്ഞ ദിവസം ബാലഭാസ്കറിന്‍റെ ഡ്രൈവർ അർജുനേയും മുൻ മാനേജർ വിഷ്ണു സോമസുന്ദരം എന്നിവരെ സി.ബി.ഐ നുണ പരിശോധന നടത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.