പാലക്കാട്: സമൂഹ മാധ്യമങ്ങളിൽ മതസ്പർധ വളർത്തും വിധം വിദ്വേഷ പരാമർശം നടത്തിയ ആർ.എസ്.എസ് പ്രവർത്തകനെ പൊലീ സ് അറസ്റ്റ് ചെയ്തു. അഗളി കള്ളമല സ്വദേശി ശ്രീജിത്ത് രവീന്ദ്രനാണ് അറസ്റ്റിലായത്. ഇയാളെ അഗളി പൊലീസ് രാ വിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയും വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മലപ്പുറത്തും അഗളി പൊലീസ് സ്റ്റേഷനിലുമായി എേട്ടാളം പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചത്്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഉൾപ്പെടെയുള്ളവരാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മതസ്പർധ വളർത്തൽ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ജാമ്യമില്ലാത്ത കുറ്റമാണിത്. ഇയാളെ ഉച്ചക്ക് ശേഷം മണ്ണാർകാട് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.
സ്വന്തമായി സംസാരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഇയാൾ വിദ്വേഷ പരാമർശം നടത്തിയത്. മോശമായ പ്രയോഗങ്ങളും ഇയാൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.