തൃശൂർ: എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനത്തിന് കാലതാമസം നേരിടുമെന്ന കാരണം പറഞ്ഞ് കാർഷിക സർവകലാശാലയിൽ താൽക്കാലിക നിയമനങ്ങൾക്ക് നീക്കം. ഇത് സർവകലാശാല ഭരിക്കുന്ന സി.പി.ഐയുടെ യുവജന വിഭാഗത്തിനുവേണ്ടിയുള്ള ‘നിയമന മേള’യാണെന്ന് ഇടത് കേന്ദ്രങ്ങളിൽനിന്നു തന്നെ ആക്ഷേപമുയർന്നു. ജൂലൈ 13ന് ചേർന്ന ഭരണസമിതി തീരുമാനപ്രകാരം നിയമന നടപടിക്ക് അംഗീകാരം നൽകി ഈ മാസം ഒന്നിനാണ് രജിസ്ട്രാർ കുറിപ്പിറക്കിയത്.
അനധ്യാപക വിഭാഗത്തിൽ താൽക്കാലികം, ദിവസക്കൂലി, കരാർ നിയമനങ്ങളാണ് നടത്തുന്നത്. ഫാം ഓഫിസർ, ഡ്രൈവർ, പമ്പ് ഓപറേറ്റർ, ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.
ഇത്തരം നിയമനം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന വേണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ ഇതിന് കാലതാമസം വരുമെന്നും അടിയന്തരമായി ഉദ്യോഗാർഥികളെ ആവശ്യമുണ്ടെന്നുമാണ് രജിസ്ട്രാറുടെ കുറിപ്പിൽ പറയുന്നത്.
ഇപ്പോൾത്തന്നെ വൈസ് ചാൻസലർ അടക്കമുള്ളവരുടെ ഡ്രൈവർമാർ രാഷ്ട്രീയ നിയമനം ലഭിച്ചവരാണത്രെ. യോഗ്യരായ പതിനായിരങ്ങൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് സർക്കാറിെൻറ കീഴിലുള്ള സ്വയംഭരണ സ്ഥാപനത്തിൽ അവരെ അവഗണിച്ച് നിയമനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.