ബേബി ചോദിക്കേണ്ടത് അച്യുതാനന്ദനോട് -വി.ഡി. സതീശൻ

തിരുവനന്തപുരം: ആര്‍.എസ്.എസ് പരിപാടിയിൽ പഠിക്കാനാണോ പഠിപ്പിക്കാനാണോ പോയതെന്ന് വി.എസ്. അച്യുതാനന്ദനോടാണ് എം.എ. ബേബി ചോദിക്കേണ്ടതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവായിരുന്നപ്പോഴാണ് അദ്ദേഹം പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്. ആര്‍.എസ്.എസിനെതിരെ ആയിരംവട്ടം പറയുമ്പോള്‍ അഞ്ചുവരിപോലും എല്‍.ഡി.എഫിനെതിരെ പറയുന്നില്ലെന്നാണ് ബേബിയുടെ മറ്റൊരു പരാതി.

പിണറായി സര്‍ക്കാറിനെതിരെ താന്‍ കൂടുതല്‍ പറയണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഹിപ്പോക്രസിയാണത്. മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ പ്രതിപക്ഷനേതാവ് ആഞ്ഞടിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ട്.

സജി ചെറിയാന്‍ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗത്തിന് ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയുമായി സാമ്യമുണ്ട്. ഇത് നാവുപിഴയാണെന്ന് പറഞ്ഞ് സജി ചെറിയാനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചയാളാണ് എം.എ. ബേബി. ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നതില്‍ സി.പി.എമ്മിന് എന്താണ് വിഷമം. ആര്‍.എസ്.എസ് വിമര്‍ശനം കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടാണ്. അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

News Summary - Baby should ask Achuthanandan VD Satheeshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.