തിരുവനന്തപുരം: ഇതര സംസ്ഥാനക്കാർക്കായുള്ള ആവാസ് ഇൻഷുറൻസ്, സ്വകാര്യ ഏജൻസിയെ കി ട്ടാതായതോടെ ‘അഷ്വറൻസായി’ മുഖം മാറ്റിയെങ്കിലും പദ്ധതി അകാലചരമത്തിലേക്ക്. ആളെ ച േർക്കലും കാർഡ് നൽകലുമെല്ലാം ഒറ്റപ്പെട്ട സ്ഥലങ്ങളിലൊഴികെ ഏതാണ്ട് നിലച്ച മട്ടാ ണ്. ലക്ഷങ്ങൾ ചെലവഴിച്ച് സോഫ്റ്റുവെയറും കാർഡ് തയാറാക്കലുമെല്ലാം നടത്തിയത് എ ന്തിനെന്ന് ഇനിയും വ്യക്തമല്ല. കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതികൊണ്ട് തൊഴിലാളികൾക്കും കാര്യമായ ഗുണം കിട്ടുന്നില്ലെന്നാണ് ഇവർക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനകൾ പറയുന്നത്.
ഫലത്തിൽ സർക്കാർ വിഭാവനം ചെയ്തതിെൻറ ഏഴയലത്ത് പോലും കാര്യങ്ങളെത്തിയില്ലെന്ന് വ്യക്തം.കുടിയേറ്റ തൊഴിലാളികൾക്കായി ലോകത്തിലെതന്നെ ആദ്യ ആരോഗ്യ ഇൻഷുറൻസ് സംരംഭമെന്ന അവകാശവാദത്തോടെ തുടങ്ങിയ സംരംഭത്തിനാണ് ഇൗ ഗതി. ഇൻഷുറൻസ് ഏജൻസിയെ കണ്ടെത്തി, സ്വകാര്യ ആശുപത്രികളെ അടക്കം ഉൾെപ്പടുത്തി ഇതര സംസ്ഥാനക്കാർക്ക് ചികിത്സ ലഭ്യമാക്കുക എന്നതായിരുന്നു സർക്കാർ ലക്ഷ്യം.
േസാഫ്റ്റുവെയറും അത്യാധുനിക എൻട്രോൾമെൻറ് സൗകര്യങ്ങളും ഉപയോഗിച്ചായിരുന്നു രജിസ്ട്രേഷൻ. ആധാർ കാർഡിെൻറ മാതൃകയിൽ ബയോമെട്രിക് വിവരങ്ങളടക്കം ഉൾക്കൊള്ളിച്ചുള്ള കാർഡാണ് വിതരണം ചെയ്തത്. യുദ്ധകാലാടിസ്ഥാനത്തിൽ തൊഴിൽവകുപ്പ് ജീവനക്കാരെയെല്ലാം രാവും പകലും രംഗത്തിറക്കിയായിരുന്നു രജിസ്േട്രഷൻ. എൻട്രോൾമെൻറ് നാലര ലക്ഷം പിന്നിെട്ടങ്കിലും പക്ഷേ, ഇൻഷുറൻസ് ഏജൻസിയെ കണ്ടെത്താനാകാത്തതാണ് വെല്ലുവിളിയായത്. അഞ്ച് ലക്ഷം പേരെങ്കിലുമില്ലാതെ ഏറ്റെടുക്കാൻ ഇൻഷുറൻസ് ഏജൻസികൾ തയാറാകാത്തതാണ് കാരണമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. തൊഴിലാളികളുടെ കൈവശം കാർഡുെണ്ടങ്കിലും സമീപ കാലത്തൊന്നും ഇൻഷുറൻസ് പ്രകാരമുള്ള ആനുകൂല്യങ്ങൾ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ചികിത്സ ഉറപ്പ് നൽകൽ പ്രഖ്യാപിച്ച് ആവാസ് ഇൻഷുറൻസിനെ ‘ആവാസ് അഷ്വറൻസായി’ വേഷം മാറ്റിയത്.
സർക്കാർ ആശുപത്രികളിൽ ചെന്നാൽ സൗജന്യ ചികിത്സ ലഭിക്കുമെന്നത് മാത്രമാണ് ഇൗ അഷ്വറൻസിലുള്ളത്. ഇതിനാകെട്ട ലക്ഷങ്ങൾ ചെലവഴിച്ച് രജിസ്ട്രേഷനും കാർഡുമൊന്നും വേണ്ടതില്ല. സർക്കാർ ആശുപത്രികളിലെത്തുന്ന ആർക്കും സൗജന്യ ചികിത്സ ലഭിക്കുമെന്നിരിക്കെ എന്തിനാണ് പണം ചെലവഴിച്ചതെന്നതാണ് േചാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.