തിരുവനന്തപുരം: സംസ്ഥാനത്ത് സ്വയംഭരണ കോളജുകൾ ആരംഭിക്കുന്നതിൽ സി.പി.എമ്മും സർ ക്കാറും നയം തിരുത്തുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് സ്വയംഭരണ കോളജ് അന ുവദിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തിയിടത്തുനിന്നാണ് പാർട്ടി നിലപാട് തിരുത്ത ുന്നത്.
സംസ്ഥാനത്ത് കൂടുതൽ സ്വയംഭരണ കോളജുകൾക്ക് അനുമതി നൽകേണ്ടിവരുമെന് ന് ഉന്നത വിദ്യാഭ്യാസ മന്ത്രി േഡാ. കെ.ടി. ജലീൽ കഴിഞ്ഞദിവസം സ്വയംഭരണ കോളജ് മാനേജ് മെൻറുകളുടെ യോഗത്തിൽ വ്യക്തമാക്കി. നിലവിൽ 19 കോളജുകൾക്കാണ് സ്വയംഭരണ പദവി. ഇതു മു ഴുവൻ കഴിഞ്ഞ സർക്കാറിെൻറ അനുമതിയുടെ അടിസ്ഥാനത്തിൽ ലഭിച്ചവയാണ്.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ് തുടങ്ങിയവക്ക് സ്വയംഭരണ പദവി അനുവദിക്കുന്നത് സംബന്ധിച്ച് പരിശോധനക്കെത്തിയ യു.ജി.സി വിദഗ്ധ സംഘത്തെ കോളജിൽ കയറ്റാതെ സി.പി.എമ്മും എസ്.എഫ്.െഎയും പ്രേക്ഷാഭം നടത്തിയിരുന്നു. സമരക്കാരെ കബളിപ്പിച്ച് അതിരാവിലെ സംഘം കയറി പരിശോധന നടത്തി പദവി നൽകുകയായിരുന്നു.
യൂനിവേഴ്സിറ്റി കോളജിൽ വിദഗ്ധ സംഘത്തിന് കയറാൻ കഴിയാതായതോടെ പദവി ലഭിച്ചില്ല. യൂനിവേഴ്സിറ്റി കോളജിൽ പരിശോധനക്ക് സൗകര്യമൊരുക്കിയാൽ പദവി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് യു.ജി.സി അറിയിച്ചെങ്കിലും നടന്നില്ല.
ചില എയ്ഡഡ് കോളജുകളിലും പദവിക്കെതിരെ പ്രക്ഷോഭം നടന്നു. ഇടത് അധ്യാപക-വിദ്യാർഥി സംഘടനകളുടെ എതിർപ്പ് അവഗണിച്ചാണ് ഇേപ്പാൾ പുതിയ സ്വയംഭരണ കോളജുകൾക്കായി സർക്കാർ അനുകൂല സമീപനത്തിലേക്ക് വരുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞാൽ ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പ്രധാന ഫണ്ടിങ് കേന്ദ്ര സർക്കാർ ‘റുസ’ വഴിയാക്കിയതോടെ നാക് ഗ്രേഡിങ്ങും സ്വയംഭരണ പദവിയുമില്ലാത്ത കോളജുകൾക്ക് ഫണ്ട് ലഭിക്കാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് ഒരു സർക്കാർ കോളജ് ഉൾപ്പെടെ ഏഴ് കോളജുകൾക്ക് നിലവിൽ 3.5 സ്കോറിന് മുകളിൽ നാക് ഗ്രേഡിങ് ഉണ്ട്. ഇൗ കോളജുകൾക്ക് യു.ജി.സിയുടെ പുതുക്കിയ മാനദണ്ഡപ്രകാരം സ്വയംഭരണ പദവി ഉറപ്പാണ്.
തിരുവനന്തപുരം ഗവ. സംസ്കൃത േകാളജ്, ലയോള, പത്തനംതിട്ട കേത്താലിക്കേറ്റ്, ആലപ്പുഴ എസ്.ഡി, ചാലക്കുടി സേക്രഡ് ഹാർട്ട്, ഗുരുവായൂർ ലിറ്റിൽ ഫ്ലവർ, കോഴിക്കോട് പ്രോവിഡൻറ്സ് വിമൻസ് കോളജ് എന്നിവയാണ് 3.5ന് മുകളിൽ നാക് സ്കോറുള്ള കോളജുകൾ. ഇവക്ക് പദവിക്ക് അപേക്ഷിക്കാൻ എൻ.ഒ.സി നൽകുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.