കാസർകോട്: റെയിൽവെ പാലക്കാട് ഡിവിഷനു കീഴിലെ സ്റ്റേഷനുകളിൽ 13 ഒാേട്ടാമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ കൂടി സ്ഥാപിക്കും. നിലവിലുള്ള 40 എ.ടി.വി.എം മെഷീനുകൾക്കു പുറമെയാണ് 13 മെഷീനുകൾ കൂടി സ്ഥാപിക്കുന്നത്. തിരൂർ, കുറ്റിപ്പുറം, കോഴിക്കോട്, വടകര, മാഹി, കണ്ണൂർ, കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നീ സ്റ്റേഷനുകളിലാണ് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുക.
മാഹി, കണ്ണപുരം, പഴയങ്ങാടി, ചെറുവത്തൂർ, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നീ സ്റ്റേഷനുകളിൽ റെയിൽവെ ആദ്യമായാണ് എ.ടി.വി.എം മെഷീനുകൾ സ്ഥാപിക്കുന്നത്. പയ്യന്നൂർ, വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂർ എന്നീ സ്റ്റേഷനുകളിൽ നിലവിലുള്ള മെഷീനുകൾക്ക് പുറമെയാണ് ഒരു മെഷീൻ കൂടി സ്ഥാപിക്കുക. ഇതു സംബന്ധിച്ച ടെണ്ടർ നടപടികൾ പൂർത്തിയായതായി റെയിൽവെ അധികൃതർ അറിയിച്ചു. മെഷീനുകൾ വിതരണം ചെയ്യുന്നതും സ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള പ്രവൃത്തികൾ വൈകാതെ നടക്കും. ഒാേട്ടാമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതോടെ ജനറൽ ടിക്കറ്റ് എടുക്കാൻ ക്യൂ നിന്ന് വലയുന്നതിൽ നിന്നും യാത്രക്കാർക്ക് മോചനം ലഭിക്കും. റീചാർജ് കാർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന എ.ടി.വി.എം മെഷീനുകളാണ് സ്റ്റേഷനുകളിൽ സ്ഥാപിക്കുക.
നിലവിൽ പാലക്കാട് ഡിവിഷനു കീഴിൽ റീചാർജ് കാർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന 31 മെഷീനുകളും നാണയവും രൂപയും കാർഡും ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന 9 മെഷീനുകളുമാണുള്ളത്. സാധാരണക്കാർക്ക് റീചാർജ് കാർഡ് ഉപയോഗിച്ച് മെഷീൻ പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നത് കണക്കിലെടുത്ത് സ്റ്റേഷനുകളിൽ ഫെസിലിറ്റേറ്റർമാരെയും നിയമിക്കും. ഇവർ യാത്രക്കാരെ ടിക്കറ്റ് എടുക്കുന്നതിന് സഹായിക്കും. ഇതിന് അധികചാർജ് നൽകേണ്ടതില്ല. റെയിൽവെയിൽ നിന്ന് വിരമിച്ച ജീവനക്കാരെയാണ് ഫെസിലിറ്റേറ്റർമാരായി നിയമിക്കുക. കാർഡ് ഉപയോഗിക്കുേമ്പാൾ ലഭിക്കുന്ന കൺസഷനാണ് ഫെസിലിറ്റേറ്റർമാരുടെ വരുമാനം. 73 ഫെസിലിറ്റേറ്റർമാരാണ് ഡിവിഷന് കീഴിലെ സ്റ്റേഷനുകളിൽ ഇപ്പോഴുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.