കൊച്ചി: ആദിവാസി ക്ഷേമപദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പാക്കാന്‍ അട്ടപ്പാടിയില്‍ േപ്രാജക്ട് ഓഫിസറെ നിയമിച്ചതായി സര്‍ക്കാര്‍ ഹൈകോടതിയിൽ. പട്ടികജാതി-വര്‍ഗ വകുപ്പിലെ ഉദ്യോഗസ്ഥനായ കെ. കൃഷ്ണപ്രകാശിനെയാണ് മാർച്ച് ഒന്നുമുതൽ േപ്രാജക്ട് ഓഫിസറായി നിയമിച്ചെതന്ന് സറ്റേറ്റ് അറ്റോണി വ്യക്തമാക്കി.
െഎ.എ.എസുകാരനായ നോഡല്‍ ഓഫിസറെ നിയമിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായും സർക്കാർ അറിയിച്ചു. തുടർന്ന് വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ എടുത്ത കേസാണ് കോടതിയുടെ പരിഗണനക്കെത്തിയത്.
സർക്കാറിെൻറ വിശദീകരണത്തിനിടെ അട്ടപ്പാടിയിൽ നോഡൽ ഒാഫിസറെ നിയമിക്കണമെന്നാണ് പാലക്കാട് ജില്ല കലക്ടര്‍ മുമ്പ് ശിപാര്‍ശ നല്‍കിയിരുന്നതെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. നോഡൽ ഒാഫിസർ നിയമനവുമായി ബന്ധപ്പെട്ട നിലപാട് ആരാഞ്ഞിരുന്നതായി കോടതിയും ചൂണ്ടിക്കാട്ടി. ഇപ്പോൾ നിയമിച്ചത് നോഡൽ ഒാഫിസറെയാണോയെന്നും ചോദിച്ചു. തുടർന്നാണ് സത്യവാങ്മൂലം നൽകാൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.