അട്ടപ്പാടി മധു വധക്കേസ്: കൂറുമാറിയ സാക്ഷിയെ പിരിച്ചുവിട്ടു

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് കൂറുമാറിയ സാക്ഷിയെ പിരിച്ചുവിട്ടു.വാച്ചർ റസാഖിനെയാണ് വനംവകുപ്പിൽ നിന്ന് പിരിച്ചുവിട്ടത്. കേസിലെ 16ാം സാക്ഷിയായിരുന്നു ഇയാൾ.

ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായിരുന്നു. നേരത്തേ വിസ്താരത്തിനിടെ മൊഴിമാറ്റിയ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറായിരുന്ന 12ാം സാക്ഷി അനിൽകുമാറിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.

സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നതായി മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. വ്യാഴാഴ്ച പ്രോസിക്യൂഷൻ സാക്ഷിയായ മെഹറുന്നീസയും കൂറുമാറിയിരുന്നു. നേരത്തേ 10,11,12,14 സാക്ഷികൾ കൂറുമാറിയിരുന്നു. ഇവരും രഹസ്യ മൊഴി നൽകിയവരാണ്. 13ാം സാക്ഷി സുരേഷ് ആശുപത്രിയിലാണ് അതിനാൽ കേസിലെ വിസ്താരം പിന്നീട് നടക്കും.

News Summary - Attappadi madhu case: defected witness dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.