തിരുവനന്തപുരം: മാധ്യമ പ്രവർത്തകയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണെന പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ക്രിമിനൽ കുറ്റകൃത്യം നടത്തുകയും പരാതിക്കാരിയേയും മറ്റു സ്ത്രീകളെയും തുടർച്ചയായി അപമാനിക്കുകയും ചെയ്തതിനാണ് സെക്രട്ടറി എം. രാധകൃഷ്ണനെതിരെ നടപടി സ്വീകരിച്ചത്.
ആരോപണങ്ങളെ കുറിച്ച് പരിശോധിക്കാൻ പുതിയ കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്. ശ്രീദേവി പിള്ള (മനോരമ ന്യൂസ്) ചെയർപേഴ്സൺ, ഷുജി (പ്രഭാത വാർത്ത)
, അനുപമ ജി. നായർ (കൈരളി ടിവി), ജിഷ (ടൈംസ് ഓഫ് ഇന്ത്യ),
സതീഷ്ബാബു (കൈരളി ടിവി) എന്നിവരെ ഉൾപ്പെടുത്തിയാണ് പുതിയ കമ്മിറ്റി രുപീകരിച്ചത്. രണ്ടാഴ്ചക്കകം ഇവരോട് റിപ്പോർട്ട് കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസിഡൻറ് സോണിച്ചൻ പി. ജോസഫ്, വൈസ് പ്രസിഡൻറ് ഹാരിസ് കുറ്റിപ്പുറം, സെക്രട്ടറി എം. രാധാകൃഷ്ണൻ, ട്രഷറർ എസ്. ശ്രീകേഷ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ പി. എം. ബിജുകുമാർ, രാജേഷ് കുമാർ ആർ, ഹണി എച്ചള, ലക്ഷ്മി മോഹൻ, വെൽഫയർ കമ്മിറ്റി അംഗം അജി കുമാർ എന്നിവരുടെ രാജിയും അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.