വടുതലയിൽ ഹർത്താൽ അനുകൂലികളും എസ്.ഡി.പി.ഐ പ്രവർത്തകരും തമ്മിൽ സംഘർഷം

വടുതല(ആലപ്പുഴ):അരൂക്കുറ്റി വടുതലയിൽ ഹർത്താൽ അനുകൂലികളും എസ്.ഡി.പി.ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഹർത്താൽ അനുകൂലിയായ പാണാവള്ളി ഓഞാലിൽ റഹീമിന്റെ  തലക്ക് ഗുരുതര പരിക്കേറ്റു.

വ്യാഴാഴ്ച രാവിലെ 11 മണിക്ക് വടുതലയിൽ ജങ്ക്ഷനിലാണ്  സംഭവം.വടുതലയിൽ എസ്.ഡി.പി.ഐ നേതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പ്രവർത്തകാരുടെ  വാഹനം തടഞ്ഞെന്ന പേരിലാണ് റഹീമിന് ഇരുമ്പ് വടി കൊണ്ട് തലക്കുംമറ്റും അടിച്ചതെന്ന ഹർത്താൽ അനുകൂലികൾ പറഞ്ഞു.

തൃച്ചാറ്റുകുളം ജങ്ക്ഷനിൽ നിന്നാണ് പ്രശ്നങ്ങൾക്ക് തുടക്കം. മരണവീട്ടിലേക്ക് വന്ന ഓട്ടോ ടാക്‌സ് അവിടെ വെച്ച് ഹർത്താൽ അനുകൂലികൾ തടയാൻ ശ്രമിക്കുകയും ഓട്ടോ നിർത്താതെ പോകുകയും റഹീമിനെ ഓട്ടോ മുട്ടുകയും ചെയ്തിരുന്നു.ശേഷം വടുതലയിൽ നിന്ന ഹർത്താൽ അനുകൂലികളും പുറകെ വന്ന റഹീമും ഇത് ചോദ്യം ചെയുന്ന ഇടയിലാണ് ഓട്ടോയിൽ നിന്ന് ഇരുമ്പ് വടി അടുത്ത് ഹീമിനെ ആക്രമിച്ചത്.സംഭവം അറിഞ്ഞ് ധാരാളം കോൺഗ്രസ്-എസ്.ഡി.പി.ഐ പ്രവത്തകരും നാട്ടുകാരും തടിച്ചുകൂടി.പൂച്ചാക്കൽ പോലീസ് സഥലത്ത് എത്തിയാണ് രംഗം ശാന്തമാക്കിയത്.പ്രദേശത്ത് സങ്കർഷാവസ്ഥ നിലനിൽക്കുന്നുന്നുണ്ട്.  പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട് 
 

Tags:    
News Summary - attack against hartal supporters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.