തിരുവനന്തപുരം: കേരള നിയമസഭയിൽ മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് അടുത്ത മാസം 30 ലേക്ക് കോടതി മാറ്റി. മന്ത്രി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഹൈകോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിലാണ് കേസ് നടപടികൾ മാറ്റിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസിലെ ആറു പ്രതികളുടെയും വിടുതൽ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. ഇതേ തുടർന്ന് പ്രതികളോട് നേരിട്ട് കോടതിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികൾ ഹൈകോടതിയിൽ അപ്പീൽ നൽകിയത്. ഈ ഹർജി കോടതി അടുത്ത മാസം പരിഗണിക്കുകയുള്ളൂ എന്ന പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് കോടതി കേസ് നടപടികൾ മാറ്റിയത്.
വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, ഇടതുനേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.