തിരുവനന്തപുരം: താൻ നിശബ്ദനായ കാഴ്ചക്കാരനായിരിക്കില്ലെന്നും ഭരണഘടനയും നിയമവ്യവസ്ഥകളും പാലിക്കപ്പെടുന് നുണ്ടെന്ന് ഉറപ്പാക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാറുമായി വ്യക്തിപരമായ തർക്കങ്ങളില്ല. താനല്ല, ഭരണഘടനയും രാജ്യത്തെ നിയമങ്ങളുമാണ് പ്രധാനം. ഭരണഘടനയും നിയമവും ഉയർത്തിപ്പിടിക്കുകയാണ് താൻ ചെയ്യുന്നതെന്നും ഗവർണർ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെൻറ അനുമതിയില്ലാതെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഗവർണർ വീണ്ടും ശക്തമായി പ്രതികരിച്ചത്.
ഇത്തരം വിഷയങ്ങളിൽ ഉത്തരവ് പുറപ്പെടുവിക്കുംമുമ്പ് മുഖ്യമന്ത്രി ഗവർണർക്ക് സമർപ്പിക്കണമെന്ന് ചട്ടങ്ങൾ ഉദ്ധരിച്ച് ഗവർണർ ആവർത്തിച്ചു. തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണ്.
റൂൾസ് ഒാഫ് ബിസിനസിെൻറ ലംഘനമാണ്. ഇക്കാര്യത്തിൽ ഗവർണറുടെ അനുവാദമില്ലാതെ സ്വയം തീരുമാനിച്ച് മുന്നോട്ടുപോകാൻ അനുമതി നൽകുന്ന ചട്ടങ്ങൾ ഉണ്ടെങ്കിൽ വ്യക്തമാക്കെട്ട. ഭരണഘടനയും രാജ്യത്തെ നിമമങ്ങളും ഉറപ്പുവരുത്തലാണ് തെൻറ ദൗത്യം. അത് ഉറപ്പായും ചെയ്യും. നടപടികൾ നിയമത്തിനും ഭരണഘടനക്കുമനുസൃതമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.