കൊച്ചി: യാക്കോബായ -ഓർത്തഡോക്സ് സഭാതർക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജികളിലെ അപ്പീലുകൾ ഹൈകോടതി ഡിവിഷൻ ബെഞ്ച് ഒന്നിച്ച് പരിഗണിക്കും. എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികൾ യാക്കോബായ വിഭാഗത്തിൽനിന്ന് ഏറ്റെടുത്ത് ഓർത്തഡോക്സ് പക്ഷത്തിന് കൈമാറണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ ഹരജികൾ.
മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു, എറണാകുളം കലക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവരാണ് എതിർകക്ഷികൾ. പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും കോടതിയലക്ഷ്യ ഹരജികൾ തീർപ്പാക്കാൻ ഹൈകോടതി നിർദേശിക്കുകയും ചെയ്തു. തുടർന്നാണ് ഹരജി ഡിവിഷൻ ബെഞ്ചിൽ എത്തിയത്. എല്ലാ കോടതിയലക്ഷ്യ ഹരജികളും ഒന്നിച്ച് പരിഗണിക്കാൻ മാർച്ച് 13ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.