നിലക്കൽ: ശബരിമലയിൽ കാണിക്കയിടരുതെന്ന ആസൂത്രിത പ്രചാരണം നടക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാർ. ദേവസ്വം ബോർഡിനെ തകർക്കാനായാണ് നീക്കം. ചില സ്വകാര്യ ക്ഷേത്രങ്ങെള വളർത്തുന്നതിനാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരെയും പെൻഷകാരെയും ദ്രോഹിക്കരുത്. ശബരിമലക്കായി വാദിക്കുന്നവർ ചെറിയ ക്ഷേത്രങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്നും പത്മകുമാർ ആരോപിച്ചു. 1259 ക്ഷേത്രങ്ങളിൽ പലതിനും ഒരു നേരത്തെ പൂജ നടത്താൻ പോലും ശേഷിയില്ല. ഇത്തരം ക്ഷേത്രങ്ങൾ ആർക്കും വേണ്ടെന്നും പത്മകുമാർ വ്യക്തമാക്കി.
ശബരിമലക്കെതിരെ ഇപ്പോൾ പ്രചാരണം നടത്തിയവരാരും പ്രളയം വന്നകാലത്ത് സഹായത്തിനുണ്ടായിരുന്നില്ല. സർക്കാറാണ് സഹായം ഒരുക്കിയത്. ശബരിമലയിലെ പ്രവൃത്തികൾ ടാറ്റയെ ഏൽപ്പിച്ചപ്പോൾ പലരും വിമർശിച്ചിരുന്നു. ഇപ്പോൾ 25 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ സൗജന്യമായാണ് ശബരിമലയിൽ ടാറ്റ നടത്തിയതെന്നും പത്മകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.