അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ, മരിച്ച ആദിലക്ഷ്മി
പത്തനംതിട്ട: സ്കൂൾ വിദ്യാർഥികൾ കയറിയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി കൂടി മരിച്ചു. തൈപ്പറമ്പിൽ മന്മദന്‍റെ മകൻ യദുകൃഷ്ണ (നാല് വയസ്) ആണ് മരിച്ചത്. അപകടമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന വിവരത്തെ തുടർന്ന് അഗ്നിശമനസേന നടത്തിയ തിരച്ചിലിലാണ് യദുവിനെ കണ്ടെത്തിയത്.
അപകടത്തിൽ പത്തനംതിട്ട കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥി ആദിലക്ഷ്മി (ഒമ്പത്) നേരത്തെ മരിച്ചിരുന്നു. ആദി ലക്ഷ്മി മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.
ബുധനാഴ്ച വൈകിട്ട് പത്തനംതിട്ട തൂമ്പാക്കുളത്തായിരുന്നു അപകടം. സ്കൂൾവിട്ട ശേഷം വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ കണ്ട പാമ്പിന്‍റെ മുകളിൽ കയറാതിരിക്കാൻ വെട്ടിച്ചപ്പോൾ ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നു. 50 താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്.
ഡ്രൈവറും ആറ് വിദ്യാർഥികളുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ഗുരുതര പരിക്കേറ്റ മാടപ്പള്ളിൽ മനോജിന്‍റെ മകൾ ജുവൽ സാറാ തോമസിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാഞ്ഞപ്ലാക്കൽ അനിലിന്‍റെ മകൾ ശബരിനാഥ്, കൊല്ലംപറമ്പിൽ ഷാജിയുടെ മകൾ അൽഫോൺസ എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.