അഞ്ചൽ: നൈറ്റ്പട്രോളിംഗ് സംഘത്തെ ആക്രമിച്ച് പരിക്കേല്പിച്ച സംഘത്തിലെ ഒരാളെക്കൂടി ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ കരിമ്പിൻകോണം തടത്തിവിള വീട്ടിൽ മുണ്ടൻ എന്ന് വിളിക്കപ്പെടുന്ന വിപിൻ(41) ആണ് അറസ്റ്റിലായത്. ഏരൂർ പൊലീസ് നടത്തിവന്ന തെരച്ചിലിൽ കഴിഞ്ഞ ദിവസം ആർച്ചൽ ഭാഗത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇതോടെ ഈ കേസിൽ ആകെ ഏഴ് പേരാണ് അറസ്റ്റിലായിട്ടുള്ളത്.കേസിലെ രണ്ടാം പ്രതിയാണ് വിപിൻ .ഏതാനും ദിവസം മുമ്പ്പി നൈറ്റ് പട്രോളിംഗിനിടെ ആലഞ്ചേരിയിൽ വച്ചാണ് വിപിൻ ഉൾപ്പെടെയുള്ള മദ്യപസംഘം നൈറ്റ് പട്രോളിംഗ് നടത്തിവന്ന പൊലീസ് സംഘത്തെ ആക്രമിച്ച് പരിക്കേല്പിച്ചത്.രണ്ട് പേരെ സംഭവസ്ഥലത്തു നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേർ ഓടി രക്ഷപെടുകയായിരുന്നു.ഇവരെ ഒളിവിൽ കഴിയുവാൻ സഹായിച്ച നാലു പേരെ ഏരൂർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
2006ൽ പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ് വിപിൻ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിയായ നൗഫലിന് വേണ്ടിയുള്ള അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.